പുലിപ്പേടിയിൽ കുമളി മുരുക്കടി ഗ്രാമം. മുരുക്കടിയിൽ പുലിയിറങ്ങി അൻപതോളം കോഴികളെയാണ് കൊന്നത്. പുള്ളിപ്പുലിയാകാം കോഴികളെ കൊന്നത് എന്ന നിഗമനത്തിലാണ് വനം വകുപ്പ്.
ഉറക്കമൊഴിഞ്ഞ് നാട്ടുകാർ കാവലിരുന്നിട്ടും ചൊവ്വാഴ്ച്ച വെളുപ്പിനും പുലിയിറങ്ങി. നായ, കോഴി എന്നിവയെയാണ് പുലി കൊന്നത്. പുലിയുടെ സാന്നിധ്യം ഉറപ്പാക്കാൻ ക്യാമറ സ്ഥാപിക്കുമെന്നും, കെണി വയ്ക്കുമെന്നും, വനം വകുപ്പ് നൽകിയ ഉറപ്പ് വെറുതെയായി. കഴുഞ്ഞ ദിവസമാണ് കോഴികളെ പുലി കൊന്നോടുക്കിയത്. ബഹളം കേട്ട് നാട്ടുകാർ പ്രദേശമാകെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
കോഴികൾ ചത്തത് കാട്ടുമൃഗത്തിന്റെ കടിയേറ്റാണെന്ന് പോസ്റ്റുമാർട്ടത്തിൽ വ്യക്തമായി. വളർത്തു മൃഗങ്ങൾ കാട്ടുമൃഗത്തിന്റെ ആക്രമണത്തിന് ഇരയാകുന്നത് തുടർകഥയായതോടെ നാട്ടുകാർ ആശങ്കിയിലാണ്.