ജലീലിന്‍റെ ‘ബോംബും’ മുഈനലിയെ ഉപദേശിച്ച് നന്നാക്കിയ 3 മണിക്കൂറും..!

thiruva
SHARE

പിതൃതര്‍പ്പണം  നടത്താന്‍ വീട്ടില്‍ നിന്ന് വാവു ദിവസം പുറത്തിറങ്ങിയ യുവാവിന് പെറ്റിയടിച്ച് നല്‍കി കേരള പൊലീസ് സര്‍ക്കാരിനെ സേവിച്ചു. ബവ്റി‍സ് കോര്‍പ്പറേഷനില്‍ പോകുകയാണെന്നുവല്ലെോം പറ‍ഞ്ഞിരുന്നേല്‍ സിപിളായി പോയി വരാമായിരുന്നു. രണ്ടായിരം രൂപ പെറ്റിയടിച്ച പൊലീസ് രസീത് നല്‍കിയത് അഞ്ഞൂറു രൂപക്കാണ്. ബാക്കി സ്വന്തം ആത്മാവിനായി മാറ്റി. ഇമ്മാതിരി പെറ്റികള്‍ ഈ കോവിഡ് കാലത്ത് അനിവാര്യമാണെന്നാണ് പാര്‍ട്ടി സെക്രട്ടറി എ വിജയരാഘവന്‍റെ സാമ്പത്തിക ശാസ്ത്രം. എന്നാപ്പിന്നെ തുടങ്ങാം. തിരുവാ എതിര്‍വാ. 

മലപ്പുറം കേന്ദ്രമായി നടക്കുന്ന ചന്ദ്രിക ലീഗില്‍ കുഞ്ഞാപ്പയുടെ ടീമിനെതിരെ സര്‍ക്കാര്‍ പിന്തുണയോടെ കെടി ജലീല്‍ മുന്നേറ്റം തുടരുകയാണ്. തുടരെ തുടരെ എതിര്‍പോസ്റ്റിലേക്ക് ജലീല്‍ പാഞ്ഞടുക്കുമ്പോള്‍ കടുത്ത പ്രതിരോധമാണ് മുസ്ലിം ലീഡ് എടുത്തിരിക്കുന്നത്. ജലീലാകട്ടെ ഒരു മയവുമില്ലാതെ ആഞ്ഞടിക്കുകയുമാണ്. 

അതെ ഭീഷണിയാണ്. വലിയ വില കൊടുക്കേണ്ടിവരും എന്ന ആ ഭീഷണിയെ എന്തുവിലകൊടുത്തും കുഞ്ഞാപ്പ തടയും. പൊതുവെ പ്രസന്ന വദനനായി കാണപ്പെടാറുള്ള കുഞ്ഞാലിക്കുട്ടി യുഡിഎഫിലൊക്കെ വല്ല പ്രശ്നങ്ങളും ഉണ്ടായാല്‍ അപ്പോ ഇടനിലക്കാരനാകും. എന്നാല്‍ ഇപ്പോള്‍ തിരിച്ച് ജലീലിന്‍റെ ആരോപണങ്ങളായതുകൊണ്ട് ഇടനിലക്ക് ആരും വരുന്നില്ല. പിന്നെ ആകെ കൂടെയുള്ളത് പാര്‍ട്ടിയാണ്. പാര്‍ട്ടി എന്നാല്‍ കുഞ്ഞാപ്പയാണ് എന്നതിന് കുറച്ചു ദിവസകത്തേക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നു. വിഡിയോ കാണാം.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...