E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:39 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഷെറിൻ മരിച്ചത് നിർബന്ധിച്ച് പാൽകുടിപ്പിച്ചപ്പോൾ; കുറ്റസമ്മതവുമായി വളർത്തച്ഛൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അമേരിക്കയില്‍ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ മരണം സംബന്ധിച്ച് കുറ്റസമ്മതവുമായി വളര്‍ത്തച്ഛന്‍. നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ചപ്പോഴാണ് ഷെറിന്‍ മരിച്ചതെന്ന് വെസ്‌ലി മാത്യൂസ് മൊഴി നല്‍കി. കുട്ടിയെ ക്രൂരമായി പരുക്കേല്‍പ്പിച്ചു എന്നത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് വെസ്‌ലി മാത്യൂസിനെ അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ദിവസം വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടയില്‍നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതോടെയാണ് ഷെറിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചത്. പിന്നാലെ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനെ വീണ്ടും ചോദ്യം ചെയ്തതോടെ ഉണ്ടായ സംഭവങ്ങള്‍ പ്രതി സമ്മതിച്ചു. നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിക്കുന്നതിനിടെയാണ് ഷെറിന്‍ മരിച്ചതെന്ന് വെസ്‌ലി മാത്യൂസ് മൊഴി നല്‍കി. 

ആദ്യം പാല്‍ കുടിക്കാന്‍ വിസമ്മതിച്ച കുഞ്ഞിനെ നിര്‍ബന്ധിച്ചപ്പോള്‍ പാല്‍ കുടിക്കാന്‍ തുടങ്ങി. പാല്‍ കുടിപ്പിക്കാന്‍ താനും ശ്രമിച്ചു. ഇതിനിടയില്‍ കുഞ്ഞിന് ചുമയും ശ്വാസതടസവുമുണ്ടായെന്നും ഹൃദയമിടിപ്പ് കുറഞ്ഞുവന്നെന്നും വെസ്‌ലി പറഞ്ഞു. അബോധാവസ്ഥയിലായ കുഞ്ഞ് മരിച്ചെന്ന് കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്‌ലി മാത്യുസ് പൊലീസിന് മൊഴി നല്‍കി. എന്നാല്‍ എവിടെയാണ് കുട്ടിയെ ഉപേക്ഷിച്ചത് എന്നതിനെക്കുറിച്ച് വെസ്‌ലി ഒന്നും വെളിപ്പെടുത്തിയില്ല. 

പാലു കുടിക്കാത്തതിന് പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നായിരുന്നു ആദ്യമൊഴി. അന്ന് വെസ്‍ലിയെ അറസ്റ്റു ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടിരുന്നു. വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടയില്‍നിന്ന് കണ്ടെടുത്ത മൃതദേഹം ഷെറിന്‍റെതാണെന്ന് ഉറപ്പായ സാഹചര്യത്തിലാണ് വെസ്‍ലി മാത്യൂസ് മൊഴി മാറ്റിയത്. കുട്ടിയെ ക്രൂരമായി പരുക്കേല്‍പ്പിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇപ്പോഴത്തെ അറസ്റ്റ്. ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു വെസ്‌ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റിൽനിന്നു ലഭിച്ച ഡിഎൻഎ സാംപിളുകളാണ്. ഈ മാസം ഏഴിനു വടക്കൻ ടെക്സസിലെ റിച്ചർഡ്സണിലെ വീട്ടിൽനിന്നാണു ഷെറിനെ കാണാതായത്.

ഞായറാഴ്ച പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയിരുന്നു. വീട്ടിൽ വച്ചുതന്നെ മരണം നടന്നുവെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.