തിരുവനന്തപുരം ചിറയിൻകീഴിൽ ബ്ലോക്ക് പഞ്ചായത്ത് ക്ലാർക്കിനെ ജോലിക്കിടെ മർദിച്ച കരാറുകാരനെ പൊലീസ് ഇതുവരെ പിടികൂടിയില്ല. ജാമ്യമില്ലാക്കുറ്റം ചുമത്തിയിട്ടും കരാറുകാരന്‍ ജയകുമാറിനെ പിടികൂടാത്തത് ശക്തമായ രാഷ്ട്രീയസമ്മര്‍ദ്ധത്താലാണെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം
സർക്കാർ ഓഫിസിൽ സഹപ്രവർത്തകർ നോക്കിനിൽക്കെയായിരുന്നു കരാറുകാരനായ ജയകുമാറിന്റെ അക്രമം. സെക്യൂരിറ്റി ഫോം സ്റ്റോക്കില്ലെന്ന് പറഞ്ഞതിനെതുടർന്ന് ക്ലാർക്കായ വിമലിനെ പൊതിരെ തല്ലുകയായിരുന്നു. മർദനത്തിൽ അവശനായ വിമലിനെ സഹപ്രവർത്തകരായ ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്. ദേഹമാസകാലം അടിയെറ്റ പാടുണ്ട്.
കൃത്യനിർവഹണം തടസപെടുത്തിയതിനും, ഓഫിസിൽ അതിക്രമിച്ചു കയറി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് ജയകുമാരിനെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ പ്രതിയെ പിടികൂടാത്തതിനു പിന്നിൽ പൊലീസിനുമേലുള്ള സമ്മർദ്ധമെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ആരോപണം.