കൊല്ലം അഞ്ചലിൽ ആളൊഴിഞ്ഞവീട്ടില്‍ മക്കൾ പൂട്ടിയിട്ട തൊണൂറ്റിയെട്ടു വയസുള്ള വൃദ്ധയെ പൊലീസ് മോചിപ്പിച്ചു. അഞ്ചു മക്കളുള്ള മീനാക്ഷിയമ്മയേയാണ് പൊലീസ് എത്തി മോചിപ്പിച്ചത്. മീനാക്ഷിയമ്മയേ മക്കളിൽ ഒരാളെ നിർബന്ധ പൂർവം ഏൽപ്പിച്ച പൊലീസ് അഞ്ചു മക്കളോടും നാളെ സ്റ്റേഷനിൽ ഹാജരാവാൻ നിർദേശിച്ചിട്ടുണ്ട്. 98 വയസുള്ള വൃദ്ധമാതാവിനേ മക്കൾ പൂട്ടിയിട്ടിരിക്കുന്നെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് പൊലീസ് എത്തിയത്. അഞ്ചുമക്കളുള്ള മീനാക്ഷിയമ്മയേ ഒരു മകന്റെ ആളൊഴിഞ്ഞ വീട്ടിലാണ് പൂട്ടിയിട്ടിരുന്നത്. ഭക്ഷണം ആവശ്യമുള്ളപ്പോൾ മാത്രം നൽകും.
അമ്മയേ കൂടേ താമസിപ്പിച്ചു നോക്കണം എന്ന് പൊലീസ് ആവശ്യപ്പെട്ടപ്പോൾ മറ്റു നാലുപേരുണ്ടല്ലോ എന്നായിരുന്നു ഓരോ മക്കളുടെയും മറുപടി. സ്വന്തം അമ്മയേ നോക്കാനുള്ളതിനാൽ സമയമില്ലെന്നായിരുന്നു ഒരു മരുമകളുടെ പ്രതികരണം. പൊലീസ് എത്തി അഞ്ചുമക്കളേയും വിളിച്ചുവരുത്തിയെങ്കിലും ആരും അമ്മയേ ഏറ്റെടുക്കാൻ തയാറായില്ല. തുടർന്ന് പൊലീസ് അമ്മയേ മക്കളിൽ ഒരാളുടെ വീട്ടിലേക്ക് താല്ക്കാലികമായി മാറ്റി. അഞ്ചുമക്കളോടും സ്റ്റേഷനിൽ ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആരും അമ്മയുടെ സംരക്ഷണം ഏറ്റെടുത്തില്ലങ്കില്‍ ആശ്രയകേന്ദ്രതില്‍ ഏല്പ്പിക്കുമെന്നും മക്കൾക്കെതിരേ കേസ് എടുക്കുമെന്നും പൊലീസ് പറഞ്ഞു.