ചാലക്കുടി പരിയാരത്ത് റിയൽ എസ്റ്റേറ്റ് ബ്രോക്കറെ ശ്വാസം മുട്ടിച്ച് കൊന്നു. കൊലയാളികളായ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. വസ്തു ഇടപാടിന്റെ പേരിലുള്ള തർക്കമാണ് കൊലയ്ക്കു കാരണം. കൊച്ചിയിലെ പ്രമുഖ അഭിഭാഷകനാണ് കൊല നടത്താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് വിവരം.
അങ്കമാലി നായത്തോട് സ്വദേശി രാജീവാണ് കൊല്ലപ്പെട്ടത്. റിയൽ എസ്റേററ്റ് ബ്രോക്കറായിരുന്നു. പരി യാരത്ത് പതിനാറ് ഏക്കർ ഭൂമി പാട്ടത്തിനെടുത്ത് ജാതി കൃഷി നടത്തി വരികയായിരുന്നു. ഇവിടെ തന്നെയായിരുന്നു രാജീവിന്റെ താമസം. ഇന്നു രാവിലെ മുതൽ കാണാനില്ലായിരുന്നു. രാജീവിനെ കാണാനില്ലെന്ന് മകൻ ചാലക്കുടി സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തിരച്ചിലിനിടെ പരിസരത്തെ ആളൊഴിഞ്ഞ വീട്ടിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതേ വീട്ടിൽ രാവിലെ വന്ന അയൽവാസി കൊലയാളികളെ കണ്ടിരുന്നു.
രാജീവിനെ തട്ടിക്കൊണ്ടു വന്ന് ബന്ദിയാക്കിയ ശേഷം ശ്വാസം മുട്ടിച്ച് കൊന്നുവെന്നാണ് പൊലീസ് നിഗമനം. വസ്തു ഇടപാടിന്റെ രേഖകളിൽ ബലമായി ഒപ്പുവയ്ക്കാൻ തട്ടിക്കൊണ്ടുവന്നതാകാമെന്ന് സംശയിക്കുന്നു. കൊച്ചിയിലെ ഒരു അഭിഭാഷകനും വസ്തു ഇടപാടുകാരനും വധിക്കുമെന്ന് കാട്ടി രാജീവ് നേരത്തെ തന്നെ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.കൊലയാളികളായ ഷൈജു, സുനിൽ, സത്യൻ, രാജൻ എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.