മകന്റെ ഭാര്യയെ ചായയിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭീമനടി ചെമ്പംകുന്നിലെ താഴത്ത് നാരായണനെ (65) വെള്ളരിക്കുണ്ട് സിഎെ എം.സുനിൽകുമാർ അറസ്റ്റ് ചെയ്തു. 23ന് ആണ് മകൻ മനോജിന്റെ ഭാര്യ പ്രസീതയ് (25)ക്കു ചായയിൽ വിഷം കലർത്തി കൊടുത്തത്.
തിളപ്പിച്ച ചായയിൽ രഹസ്യമായി എലിവിഷം കലർത്തുകയായിരുന്നെന്നാണു പരാതി. അവശയായ പ്രസീത പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിലായിരുന്ന നാരായണനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.