E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:37 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കൂട്ടുകാരിയുമായി ശാരീരിക ബന്ധം; 14 കാരനെതിരെ കേസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

court
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

12 കാരിയുമായുള്ള ശാരീരിക ബന്ധത്തിന് 14കാരനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു. കൂട്ടുകാരിയുമായി ഉഭയസമ്മതത്തോടെയുള്ള ബന്ധമായിട്ടും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ കേസെടുത്തതാണ് ചര്‍ച്ചയായിരിക്കുന്നത്. യുഎസില്‍ ടെക്സസ് ഹാരിസ് കൗണ്ടിയിലാണ് സംഭവം. കുട്ടികളുടെ വിശദ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ‘അവര്‍ ഇഷ്ടത്തിലാണ്, പരസ്പര സമ്മതത്തോടെയായിരുന്നു ബന്ധം. എന്നിട്ടും തന്റെ മകനെതിരെ പ്രലോഭിപ്പിച്ചുള്ള ലൈംഗിക പീഡനത്തിന് കേസെടുത്ത’തായി ആണ്‍കുട്ടിയുടെ മാതാവ് ആരോപിക്കുന്നു. മകനെ ശിശു പീഡകനായും കുട്ടികളെ ഉപദ്രവിക്കുന്നവനുമാക്കിത്തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് അവര്‍ പരിതപിക്കുന്നു. 

ചില സംസ്ഥാനങ്ങളില്‍ രണ്ടു വയസുവരെ മാത്രമാണ് പ്രായ വ്യത്യാസമെങ്കില്‍ ‘റോമിയോ ജൂലിയറ്റ്’ നിയമപ്രകാരം കുറ്റാരോപിതര്‍ക്ക് സംരക്ഷണം ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ ഒരാള്‍ 12 വയസിലോ അതില്‍ താഴെയൊ ആണെങ്കില്‍ വിചാരണ ചെയ്യപ്പെടും. കുറ്റം ആരോപിക്കപ്പെടുന്ന കുട്ടി പത്തു വയസിനു മുകളിലാണെങ്കില്‍ കേസെടുക്കാമെന്നും നിയമമുണ്ട്. ഇവിടെ പെണ്‍കുട്ടിയുടെ പ്രായം 12 വയസായതിനാല്‍ 14കാരന് നിയമ പരിരക്ഷ ലഭ്യമല്ലെന്നു ചൂണ്ടിക്കാണിച്ചാണ് കേസെടുത്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ശാരീരിക ബന്ധം നിയമത്തിനു മുന്നിലെത്തുമ്പോള്‍ ഇരുവരുടെയും പ്രായം പരിഗണിക്കണമെന്നും കുട്ടിക്കുറ്റവാളികളുടെ പ്രായപരിധി ഉയര്‍ത്തണമെന്നും നിയമവിദഗ്ധരില്‍  നിന്നു തന്നെ ആവശ്യമുയര്‍ന്നിട്ടുണ്ട്. 

ലൈംഗിക കുറ്റവാളിപ്പട്ടികയില്‍ ഒരാള്‍ പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ കടുത്ത അനന്തരഫലങ്ങളാണ് തുടര്‍ന്നുണ്ടാകുക എന്നതാണ് ഈ സംഭവത്തില്‍ ആണ്‍കുട്ടിയുടെ മാതാവിനെ വിഷമിപ്പിക്കുന്നത്. മുതിര്‍ന്നവരാണെങ്കില്‍ ഇവരുടെ താമസ സ്ഥലങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും പരിശോധനകളുണ്ടാകാം. ചോദ്യം ചെയ്യാന്‍ എപ്പോള്‍ വേണമെങ്കിലും വിളിപ്പിക്കാം. കുട്ടികളാണെങ്കില്‍ അവര്‍ക്ക് മറ്റു കുട്ടികളോടൊപ്പം പഠിക്കുന്നതിന് വിലക്കുണ്ടായേക്കാം. വോട്ടവകാശം നിഷേധിക്കപ്പെടും. മറ്റുള്ളവര്‍ മാറ്റിനിര്‍ത്തും എന്നു തുടങ്ങി നിരവധി തിക്താനുഭവങ്ങള്‍ ഇവര്‍ക്കു നേരിടേണ്ടി വന്നേക്കാം.