ഇന്നലെത്തെപ്പോലെ ഇന്നും കോട്ടയത്ത് തരൂരിന്‍റെ പരിപാടികള്‍ വിപുലം. വന്‍ സ്വീകരണം. ഇന്ന് ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്തെത്തി മാർ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ചയും നടത്തി. കേരളത്തിലുടനീളം പാര്‍ട്ടി സന്ദേശം പ്രസംഗിക്കാന്‍ പറഞ്ഞത് പ്രതിപക്ഷ നേതാവാണ്. താനത് ചെയ്യുന്നു. വിവാദമാക്കുന്നതെന്തിന്? തരൂര് ചോദിക്കുന്നു. എന്നാല്‍, ഡിസിസികളെ അറിയിക്കാതെ, പാര്‍ട്ടി സ്ക്രച്ചറിനെ ദുര്‍ബലപ്പെടുത്തി നടത്തുന്ന പരിപാടി എന്ന പരാതിയില്‍ കോട്ടയം ഡിസിസി പ്രസിഡന്‍റെ നാട്ടകം സുരേഷ് അടക്കം ഉറച്ചു നില്‍ക്കുന്നു. പരാതിയുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ പറയണമെന്ന് കെ.മുരളീധരന്‍, മുരളീധരന്‍റെ ശീലം അതാണോ എന്ന് നാട്ടകം. കെ.സുധാകരന്‍, വിഡി സതീശന്‍ എന്നിവരടക്കം പ്രധാന നേതാക്കള്‍ രണ്ട് ദിവസമായി മൗനത്തില്‍. അതിനിടെ യാത്രയെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ അതൃപ്തി പ്രകടപ്പിക്കുന്നു ലീഗ് യോഗം. ഇങ്ങനെ ആഴ്ചകള്‍ പിന്നിട്ട് തുടരുകയാണ് കോണ്‍ഗ്രസിലെ തല്ല്. ഇത് എവിടെ തീരും?
പറഞ്ഞത് പ്രതിപക്ഷ നേതാവ്; പിന്നെന്തിന് ഈ തല്ല്?; ഇത് എവിടെ തീരും?
SHOW MORE