പൊതുതാല്പര്യത്തെ ഏതെങ്കിലും വിധത്തിൽ ബാധിക്കാത്ത ഒരു പോൺ സംഭാഷണം വാർത്തയാക്കിയത് നവ മാധ്യമങ്ങളിൽ ഉണ്ടാക്കിയ ചലനങ്ങളാണ് , പ്രിത്യേകിച്ചു യുവ മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും എഴുത്തുകാരും സ്വകാര്യതയില്ലേക്കോരുക്കിയ കെണിയെ നോക്കികണ്ടതും വിലയിരുത്തിയതും നിലപാടെടുത്തതും , അത് ഒരു സൂചനയാക്കാമെങ്കിൽ തീർച്ചയായും ചില നല്ല സൂചനകളുണ്ട് . ഒപ്പം അത്തരമൊരു വാർത്ത ചാനൽ ലോഞ്ചിങിലുപയോഗിക്കാനുള്ള ചേതോവികാരം തീർച്ചയായും മലയാളിയുടെ ഒളിഞ്ഞുനോട്ട തോര തന്നെയാണെന്ന് സമ്മതിക്കാതെയും തരമില്ല . ഒരു വാർത്ത വിസ്പോടനമെന്ന രീതിയിലാണ് അത് അവതരിപ്പിക്കപ്പെട്ടത് , തൊട്ടുപിന്നാലെ മന്ത്രിയുടെ രാജിയുമുണ്ടായി , സ്വഭാവികമായും ഫേസ്ബുക്കിലും വാട്ട്സാപ്പിലും ഒരേസമയം കയ്യടികളും കല്ലേറുകളും ഉയർന്നു , വാർത്ത അവതരിപ്പിച്ച രീതിക്കും ഉള്ളടക്കത്തിനും കയ്യടിയേക്കാൾ കൂടുതൽ കല്ലേറുകല്ലായിരുന്നു എന്നതാണ് ശ്രദ്ദേയം .