അതിരപ്പള്ളിയിലാണ്. അതിരപ്പള്ളി വാഴച്ചാൽ വനമേഖലയിൽ. ഒരിക്കൽക്കൂടി ഇതേവിഷയം പറയാൻ മൂന്നാം തവണയാണ് ഇവിടെയെത്തുന്നത്. ഓരോ തവണയും വന്നത് അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയേക്കുറിച്ച് അതിൻറെ സാധ്യതകളേക്കുറിച്ച് ഭരണകൂടം വാചാലമായപ്പോഴാണ്. ഇപ്പോൾ ഇതാ ഒരിക്കൽക്കൂടി അതേ ചർച്ചകൾ ഉയർന്നു വന്നിരിക്കുന്നു. വൈദ്യുത മന്ത്രി എം എം മണിയാണ് ഇപ്പോൾ ഈ ചർച്ചകൾക്ക് തുടക്കം കുറിച്ചത്. അതിരപ്പള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും സ്ഥലമേറ്റെടുക്കൽ പദ്ധതി തുടരുകയാണെന്നും അദ്ദേഹം ഒരിക്കൽ പറഞ്ഞു. അവിടെകൊണ്ട് തീർന്നില്ല വനമല്ല പ്രധാനം വൈദ്യിതിയാണ് പ്രധാനം എന്ന് വീണ്ടും പറഞ്ഞു. വലിയ ആശങ്കകൾ ഉയർത്തുന്ന പ്രസ്താവനകളും ചർച്ചകളുമാണ് ഉരുത്തിരിയുന്നത്. അതിനിടയിലാണ് പറഞ്ഞ കാര്യങ്ങൾ ഒരിക്കൽക്കൂടി പറയാൻ ആവർത്തിക്കാൻ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്.