സൂറിക് ∙ അപൂർവയിനം പക്ഷികളുടെ തൂവലുകൾ യൂറോപ്പിലെ വിവിധ പക്ഷി മ്യൂസിയങ്ങളിൽനിന്ന് അടിച്ചുമാറ്റിയതിനും ഇതുവഴി മ്യൂസിയങ്ങൾക്ക് 60 ലക്ഷം സ്വിസ് ഫ്രാങ്കിന്റെ (40 കോടി ഇന്ത്യൻ രൂപ) നഷ്ടം വരുത്തിയതിനും സ്റ്റെഫാൻ (44) എന്ന സ്വിസ് പൗരനെ ബാസലിലെ കോടതി മൂന്നുവർഷം തടവിനു ശിക്ഷിച്ചു.
2002 മുതൽ 2012 വരെ 167 അപൂർവ പക്ഷികളുടെ 4.3 ലക്ഷം സ്വിസ് ഫ്രാങ്ക് വിലവരുന്ന 17,250 തൂവലുകൾ മ്യുസിയങ്ങളിൽനിന്ന് അടിച്ചുമാറ്റി എന്നാണ് സ്‌റ്റെഫാന് എതിരെയുള്ള കുറ്റം