അതിര്‍ത്തി പൊട്ടിത്തെറിയുടെ വക്കില്‍നില്‍ക്കെ ഇന്ത്യ ചൈന ബന്ധം കൂടുതല്‍ വഷളാകുന്നു. ജര്‍മനിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങുമായി പ്രത്യേക കൂടിക്കാഴ്ച്ചയുണ്ടാകില്ലെന്ന് ചൈന വ്യക്തമാക്കി. എന്നാല്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് സമയം തേടിയിട്ടില്ലെന്ന് ൈചനയുടെ അവകാശവാദം തള്ളി ഇന്ത്യ പ്രതികരിച്ചു. അതേസമയം, സിക്കിമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് ചൈന സൂചന നല്‍കി.
ജൂണ്‍ 16ന് ഉടലെടുത്ത അതിര്‍ത്തിയിലെ പ്രതിസന്ധി അയവില്ലാതെ തുടരുന്നതിനിടെ നരേന്ദ്ര മോദിയും ഷി ജിന്‍പിങും പ്രത്യേകം കൂടിക്കാഴ്ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജര്‍മ്മനിയിലെ ഹാംബുര്‍ഗില്‍ നാളെയും മറ്റെന്നാളുമായി നടക്കുന്ന ജി20 ഉച്ചകോടിക്കിടെ ഇരുനേതാക്കളും പ്രത്യേകം കാണുമെന്നായിരുന്നു സൂചന. മോദി ഷി ജിന്‍പിങ് കൂടിക്കാഴ്ച്ചയുണ്ടാകില്ലെന്നും ഉഭയകക്ഷി ചര്‍ച്ചയ്ക്ക് പറ്റിയ അന്ത:രീക്ഷമല്ല ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉള്ളതെന്നുമാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. എന്നാല്‍ ജി20 ഉച്ചകോടിക്കിടെ അര്‍ജന്‍റീനയടക്കം എട്ടു രാഷ്ട്രങ്ങളുടെ തലവന്മാരുമായി മോദി പ്രത്യേകം കൂടിക്കാഴ്ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും ചൈനയുമായി മുന്‍നിശ്ചയിച്ച ഉഭയകക്ഷി ചര്‍ച്ചയില്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ മറുപടി.
ഇന്ത്യ ഭൂട്ടാന്‍ ചൈന അതിര്‍ത്തികള്‍ സംഗമിക്കുന്ന മേഖലയിലെ ദേക് ലാമില്‍ ചൈനയുടെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം ഉടലെടുത്തത്. മോദി ഷി ജിന്‍പിങ് കൂടാക്കാഴ്ച്ചയ്ക്കുള്ള സാധ്യത ചൈന പൂര്‍ണമായും അടച്ചിട്ടില്ല. ദോക് ലാം മേഖലയില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചശേഷം ചര്‍ച്ചകളാകാം എൡന്നതാണ് ചൈനയുടെ ഉപാധി. 1954 ല്‍ ഒപ്പുവച്ച പഞ്ചശീലതത്വങ്ങള്‍ ഇന്ത്യ ലംഘിച്ചുവെന്ന് ചൈന ആരോപിക്കുന്നു. ഇന്ത്യക്കെതിരെ പ്രകോപനപരമായ മുഖ്യപ്രസംഗങ്ങളാണ് ചൈനീസ് സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചത്. സിക്കിമിലെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന സൂചനയും ചൈന നല്‍കുന്നു.