വാഷിങ്ടൻ ∙ അൽ ഖായിദ നേതാവ് ഉസാമ ബിൻ ലാദന്റെ മരണത്തിനു പകരം ചോദിക്കാൻ മകൻ ഹംസയുടെ നേതൃത്വത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി വെളിപ്പെടുത്തൽ. മുൻ എഫ്ബിഐ ഏജന്റാണ് നിർണായകമായ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. പാക്കിസ്ഥാനിലെ അബട്ടാബാദിൽ ഒളിവിൽ കഴിയുകയായിരുന്ന ലാദനെ യുഎസ് കമാൻഡോകളാണ് വധിച്ചത്.
ഇപ്പോൾ ഇരുപത്തിയെട്ടുകാരനായ ഹംസ, ആറു വർഷം മുമ്പെഴുതിയ കത്തുകളിൽ നിന്നാണ് അൽ ഖായിദയോടുള്ള താത്പര്യം പുറത്തുവന്നത്. പിതാവ് ഉസാമയോടും അൽ ഖായിദയോടും ഹംസ ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു. 9/11 ഭീകരാക്രമണത്തിന് ശേഷം ബിന്‍ ലാദനായുള്ള അന്വേഷണസംഘം തലവനായിരുന്ന എഫ്ബിഐ ഏജന്റ് അലി സൗഫാനാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
ബിന്‍ ലാദനെ കൊലപ്പെടുത്തിയ റെയ്ഡിനിടയില്‍ ഇത് സൂചിപ്പിക്കുന്ന കത്തുകള്‍ ലഭിച്ചെന്ന് ടിവി അഭിമുഖത്തിൽ അദ്ദേഹം വ്യക്താക്കി. ലാദന്റെ ആശയങ്ങളെ പരിപൂര്‍ണമായി പിന്തുണച്ചിരുന്ന ഹംസ പിതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യാനും അൽ ഖായിദയെ മുന്നോട്ട് നയിക്കാനും ആഗ്രഹിച്ചിരുന്നതായി അലി സൗഹാന്‍ പറയുന്നു. ഹംസയുടെ കത്തുകള്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ദൈവത്തിന് വേണ്ടിയുള്ള ജിഹാദിന്റെ പാതയിലാണ് ജീവിക്കുന്നതെന്ന് ഹംസ കത്തില്‍ പറയുന്നുണ്ട്.
ഹംസയ്ക്ക് ജിഹാദികളെ ഒരുമിപ്പിക്കാനും പ്രചോദിപ്പിക്കാനും കഴിയും. പിതാവിനോളം അപകടകാരിയായ ഭീകരവാദിയാണ് ഹംസ. ഹംസയുടെ സന്ദേശങ്ങളെല്ലാം ലാദന്റേതിന് സമാനമാണ്. ലാദന്‍ ഉപയോഗിച്ചിരുന്ന വാചകങ്ങളാണ് മകനും ഉപയോഗിക്കുന്നത്. ലാദനെ കരുതിയിരുന്നതു പോലെ തന്നെയാണ് യുഎസ് ഹംസയെയും കാണുന്നതെന്നും അലി സൗഹാന്‍ വ്യക്തമാക്കി.
രണ്ടു വര്‍ഷങ്ങൾക്കിടെ നാല് ശബ്ദ സന്ദേശങ്ങളാണ് ഹംസയുടേതായി പുറത്തുവന്നത്. യുഎസ് ജനതയോട് കരുതിയിരിക്കാന്‍ ആവശ്യപ്പെടുന്നതാണ് സന്ദേശങ്ങൾ. ലാദനോടും ഇറാഖിനോടും അഫ്ഗാനിസ്ഥാനോടും യുഎസ് ചെയ്ത തെറ്റിന് കണക്കു പറയേണ്ടി വരുമെന്നും ഹംസ മുന്നറിയിപ്പു നൽകുന്നു.