പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫ്രഞ്ച് ജനത നാളെ വിധിയെഴുതും. പരമ്പരാഗത പാര്‍ട്ടികള്‍ അപ്രസക്തമായ തിരഞ്ഞെടുപ്പിന്‍റെ ഫലം യൂറോപ്പിന്‍റെയാകെ ഭാവി നിര്‍ണയിക്കുന്നതാകും. ഇമ്മാനുവേല്‍ മക്രോനിന് തന്നെയാണ് നിലവില്‍ ജയസാധ്യത. ബ്രിട്ടണിലെ ബ്രെക്സിറ്റിനും അമേരിക്കയിലെ ട്രംപ് വിജയത്തിനും ശേഷം വലതുരാഷ്ട്രീയത്തിന്‍റെ അടുത്ത ബലപരീക്ഷണ വേദിയാകുകയാണ് ഫ്രഞ്ച് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്.
കടുത്ത ദേശീയവാദിയായ മറീന്‍ ലെ പെന്നിന്‍റെ വിജയം യൂറോപ്പിന്റേയും നാറ്റോ ഉള്‍പ്പെടയുള്ള പാശ്ചാത്യ സഖ്യങ്ങളുടെയും അടിത്തറയിളക്കും. അതുകൊണ്ടുതന്നെയാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ഉള്‍പ്പെടെയുള്ളവവര്‍ മിതവാദിയായ ഇമാനുവെല്‍ മക്രോനിനുവേണ്ടി രംഗത്തെത്തിയത്.
എന്‍ മാര്‍ഷെ എന്ന പുത്തന്‍ രാഷ്ട്രീയ പ്രസ്ഥാനവുമായി പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ബഹുദൂരം മുന്നിലെത്തിയ മക്രോനിന്‍റെ പ്രധാനശക്തി താഴെത്തട്ടിലുള്ള പ്രവര്‍ത്തകരാണ്. ജനാധിപത്യത്തിലെ പുത്തന്‍ വിപ്ലവമെന്നാണ് മക്രോന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്അറുപതാണ്ട് ഫ്രഞ്ച് രാഷ്ട്രീയം അടക്കിവാണ ഇടതു വലതു പാർട്ടികളെ നിഷ്‌പ്രഭരാക്കി മറ്റു രണ്ടു പാർട്ടികൾ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുന്നിലെത്തുന്നത് ഇതാദ്യമായാണ്. പക്ഷേ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ആരു വിജയിച്ചാലും ഭരണം മുന്നോട്ടുകൊണ്ടുപോകുന്നതിന് മുഖ്യധാരപാര്‍ട്ടികളുടെ സഹകരണംഅനിവാര്യമാണ്.
Advertisement