E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:54 AM IST

Facebook
Twitter
Google Plus
Youtube

More in World

റഷ്യയ്ക്കെതിരെ ഉപരോധം വേണമെന്ന ബ്രിട്ടീഷ്- യുഎസ് നിർദേശം തള്ളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സിറിയ നടത്തിയ രാസായുധ ആക്രമണത്തെ തുടര്‍ന്ന് സഖ്യകക്ഷിയായ റഷ്യക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ ജി സെവന്‍ രാജ്യങ്ങളുെട കൂട്ടായ്മയില്‍ സമവായമായില്ല. അതേ സമയം നേരത്തെ നിഷ്ചയിച്ച റഷ്യന്‍ സന്ദര്‍ശനത്തിനായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ മോസ്കോയിലെത്തി. സിറിയയെ കുറ്റപ്പെടുത്തി അമേരിക്കയും, പ്രതിരോധം തീര്‍ത്ത് റഷ്യയും പ്രസ്താവനകള്‍ തുടരുമ്പോഴാണ് സന്ദര്‍ശനം. 

സിറിയയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ റഷ്യക്കുമേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ബ്രിട്ടനാണ് അവശ്യം ഉന്നയിച്ചത്. എന്നാല്‍ രണ്ടു ദിനം നീണ്ട ജി സെവന്‍ കൂട്ടായ്മയില്‍ ഇതേക്കുറിച്ച് ഭിന്നതകളുണ്ടായി. 

റഷ്യയെ ഒറ്റപ്പെടുത്തേണ്ട എന്ന അഭിപ്രായത്തിലാണ് തങ്ങള്‍ എത്തിച്ചേര്‍ന്നതെന്ന് യോഗത്തിന് അധ്യക്ഷം വഹിച്ച ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. എന്നാല്‍ സിറിയക്കെതിരെയുള്ള സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയം വീറ്റോ ചെയ്യരുതെന്ന് റഷ്യയോട് ഫ്രാന്‍സ് ആവശ്യപ്പെട്ടു. 

അതേസമയം സിറിയയെ കുറ്റപ്പെടുത്തി അമേരിക്കയും പ്രതിരോധിച്ച് റഷ്യയും പ്രസ്താവനകള്‍ തുടരുകയാണ്. വ്യാജ രാസായുധാക്രമണ പ്രചാരണങ്ങള്‍ ഇനിയും നടക്കുമെന്ന് തനിക്ക് വിവരങ്ങളുണ്ടെന്നും ഇതേക്കുറിച്ച് യുഎന്‍ അന്വേഷണം വേണമെന്നും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ ആവശ്യപ്പെട്ടു. 

സിറിയയെ സഹായിക്കുന്നത് റഷ്യ നിര്‍ത്തണമെന്നായിരുന്നു മോസ്കോ സന്ദര്‍ശനത്തിന് തൊട്ടുമുമ്പുള്ള അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സന്‍റെ പ്രതികരണം. 

ടില്ലേഴ്സണ്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തും. എന്നാല്‍ വ്ലാഡിമിര്‍ പുടിന്‍ കൂടിക്കാഴ്ചയ്ക്ക് തയാറാകുമോ എന്നതിനെക്കുറിച്ച് അന്തിമ തീരുമാനമായിട്ടില്ല.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :