ചൈന ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നു പുറത്തിറങ്ങുന്ന ഇലക്ട്രോണിക് കളിപ്പാട്ടങ്ങൾ സൂക്ഷിക്കണമെന്ന് സാങ്കേതിക വിദഗ്ധർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇക്കാര്യം ഇപ്പോൾ അമേരിക്കൻ അന്വേഷണ ഏജൻസിയും സ്ഥിരീകരിച്ചിട്ടുണ്ട്. വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിന് കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ പോലും ഉപയോഗിക്കുന്നുണ്ടെന്ന് എഫ്ബിഐ റിപ്പോർട്ട്.
ഇന്റര്‍നെറ്റുമായി ബന്ധമുള്ള കട്ടികളുടെ കളിപ്പാട്ടങ്ങളിലെ ക്യാമറയും മൈക്രോഫോണുകളുമാണ് ഇത്തരം പ്രവര്‍ത്തികള്‍ക്കുപയോഗിക്കുന്നത്. ഉപയോഗിക്കാത്ത സമയങ്ങളില്‍ ഇവ ഓഫാക്കിയെന്ന് ഉറപ്പുവരുത്തണമെന്നും എഫ്ബിഐ നിര്‍ദ്ദേശം നല്‍കുന്നു.
എഫ്ബിഐയുടെ ഇന്റര്‍നെറ്റ് ക്രൈം കംപ്ലെയിന്റ് സെന്ററാണ് രക്ഷിതാക്കള്‍ക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഏതൊരു ഉപകരണം വാങ്ങുമ്പോഴും ഈ അപകടസാധ്യതയെക്കുറിച്ച് ഓര്‍ക്കണമെന്നും എഫ്ബിഐ ഓര്‍മിപ്പിക്കുന്നു. കുട്ടികളുടെ മാത്രമല്ല അടുത്തുള്ളവരുടേയും സ്വകാര്യതയെ അപകടപ്പെടുത്തുന്നതാണ് ഇത്തരം കളിപ്പാട്ടങ്ങള്‍. ക്യാമറക്കും മൈക്രോഫോണിനും പുറമേ ജിപിഎസും വിവരങ്ങള്‍ ശേഖരിച്ചുവെക്കാനുള്ള സംവിധാനവും ശബ്ദം തിരിച്ചറിയാനുള്ള ശേഷിയുമെല്ലാമുള്ളവയാണ് പല കളിപ്പാട്ടങ്ങളും.
കളിപ്പാട്ടങ്ങളിലെ മൈക്രോഫോണുകള്‍ ഉപയോഗിച്ച് ഹാക്കര്‍ക്ക് സംസാരം റെക്കോഡ് ചെയ്യാനും കേള്‍ക്കാനുമാകും. കുട്ടികളുടെ പേര് സ്‌കൂള്‍ ഇഷ്ടാനിഷ്ടങ്ങള്‍ തുടങ്ങി സാധാരണ സംസാരങ്ങളിലൂടെ വെളിവാകുന്ന എന്തും ഇവര്‍ക്ക് ചോര്‍ത്തിയെടുക്കാനാകും. കുട്ടികളുടെ ഈ വിവരങ്ങള്‍ മറ്റെവിടെയങ്കിലും തട്ടിപ്പിനായും ഉപയോഗിക്കാനാകും.