ഉറച്ച നിലപാടുകളുടെ പേരിൽ ജനങ്ങളുടെ മനസ്സിലിടം നേടിയ ഐഎഎസ് ഒാഫീസറാണ് ദേവികുളം മുൻ അസിസ്റ്റന്റ് കലക്ടറും എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമൻ. കരിയർ കൺസൾട്ടന്റ് കൂടിയായ പ്രഫ. പി.ആർ. വെങ്കിട്ടരാമന്റെയും എസ്ബിഐ ഉദ്യോഗസ്ഥ ആർ. രാജത്തിന്റെയും മകനാണ്. എറണാകുളം സ്വദേശിയായ ശ്രീറാം 2012ലെ സിവിൽ സർവീസ് പരീക്ഷയിലെ രണ്ടാം റാങ്കുകാരനാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസും കട്ടക്ക് സുഭാഷ് ചന്ദ്ര ബോസ് മെഡിക്കൽ കോളജിൽ ജനറൽ മെഡിസിൻ എംഡിയും കരസ്ഥമാക്കിയ ശേഷമാണ് സിവിൽ സർവിസിന്റെ വഴി ശ്രീരാം തിരഞ്ഞെടുത്തത്.
സിവിൽ സർവ്വീസ് എന്ന സ്വപ്നത്തിനായി പരിശ്രമിക്കുന്നവർക്കു വേണ്ടി ചില ടിപ്പ്സ് ശ്രീറാമിനു പങ്കുവെയ്ക്കാനുണ്ട്. അവ എന്താണെന്നു നോക്കാം.
∙സിവിൽ സർവീസ് ഗ്ലാമറസ് ആയ ജോലി ആയി കാണരുത്. സമൂഹത്തിനു നന്മ ചെയ്യാനുള്ള വലിയ അവസരമാണത്. ഒരു പാടു നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള ഒരു പ്ലാറ്റ്ഫോം. പണവും ഫൈവ് സ്റ്റാർ ജീവിതവും സ്വപ്നം കണ്ട് സിവിൽ സർവീസിലേക്കു പോകരുത്.
∙സിവിൽ സർവീസ് പരീക്ഷ പലരും പറയുന്നതുപോലെ അതീവദുഷ്കരമായ ഒന്നല്ല. അതിനെ എങ്ങനെ സമീപിക്കുന്നു എന്നതാണ് പ്രധാനം. ആദ്യം സിവിൽ സർവീസ് നേടണമെന്ന് സ്വയം തീരുമാനിക്കണം. ലക്ഷ്യമുറപ്പിച്ചതിനുശേഷം മതി തയാറെടുപ്പ്.
കൂടുതൽ വായിക്കാൻ