അച്ചടിച്ച കടലാസിൽ ഭക്ഷ്യവസ്തുക്കൾ പൊതിഞ്ഞു നൽകുന്നതു തടഞ്ഞു കൊണ്ട് ഭക്ഷ്യ സുരക്ഷാ കമ്മിഷണർ കഴിഞ്ഞ ദിവസം ഉത്തരവിറക്കി. ആരോഗ്യത്തിനു ഭീഷണിയാകുന്ന വിധത്തിൽ എങ്ങനെയൊക്കെയാണ് നമുക്കു ഭക്ഷണം കിട്ടുന്നത്? അന്വേഷണം
പാലക്കാട് ∙ വാടിയ ഇലയുടെ മണമുള്ള പൊതിച്ചോറ് ഒരു നൊസ്റ്റാൾജിയ മാത്രമാണ്. ഇന്നു ചോറു പൊതി മുതൽ പലഹാരം വരെ ചൂടോടെ വിളമ്പുന്നതു പ്ലാസ്റ്റിക് ഷീറ്റുകളിലാണ്. ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണ്. എന്നാൽ ആരും കാണുന്നില്ല, കേൾക്കുന്നില്ല, പരാതി പറയുന്നുമില്ല. പാലക്കാട് നഗരത്തിലുള്ള മിക്ക തട്ടുകടകളിലും പാഴ്സൽ ലഭിക്കുക നേർത്ത പ്ലാസ്റ്റിക് ഷീറ്റുകളിലാണ്. ഒരു വിഭാഗം തട്ടുകട ഉടമകൾ ജലാംശം കുറവുള്ള ഭക്ഷണ പദാർഥങ്ങൾ വാഴയിലയിൽ പൊതിഞ്ഞു നൽകുന്നുണ്ടെങ്കിലും കറികളുടെ കാര്യം വരുമ്പോൾ വീണ്ടും പ്ലാസ്റ്റിക്കിലേക്കു പോകുന്നുണ്ട്.
തീർന്നില്ല, ഇനിയുമുണ്ട് കാഴ്ചകൾ.
∙ എണ്ണപലഹാരം അച്ചടിച്ച കടലാസിൽ പൊതിഞ്ഞു നൽകുന്നതിന് ജില്ലയിലെ ഒരു ഭാഗത്തും കുറവില്ല. പല ഹോട്ടൽ, ബേക്കറി, തട്ടുകട ഉടമകളും അറിഞ്ഞില്ലെന്ന ന്യായമാണു പറയുന്നത്. തിരക്കുള്ള ഓഫിസുകൾ, സിനിമ തിയറ്റർ, ആശുപത്രി എന്നിവയുടെ പരിസരത്തെ ഭക്ഷണ വ്യാപാരികൾ എണ്ണക്കടികളിലെ എണ്ണ ഒഴിവാക്കാനും കടലാസ് നൽകുന്നു.
∙ കടലാസ് ചോദിച്ചു വാങ്ങുന്ന ഉപഭോക്താക്കളും ഏറെ. പലഹാരത്തിലെ എണ്ണ പിഴിഞ്ഞുകളയുകയാണ് ഉദ്ദേശ്യം. ചില ഹോട്ടലുകളിൽ ഭക്ഷണം കഴിച്ച ശേഷം കൈകഴുകി വരുന്നവർക്കു നനവുണക്കാൻ പോലും ഇവ നൽകുന്നു.
പൂർണരൂപം വായിക്കാം
Advertisement