ഉത്തർപ്രദേശിലെ പിലിഭിത് കടുവ സംരക്ഷണമേഖലയ്ക്ക് സമീപമുള്ള ഗ്രാമങ്ങളില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നത്. ഈ മേഖലയിൽ ഫെബ്രുവരി മുതല്‍ കടുവകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ അധികാരികള്‍ നടത്തിയ നിരീക്ഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. സർക്കാരിൽ നിന്നും പണം ലഭിക്കുവാൻ കുടുംബത്തിലെ പ്രായമായവരെ ഇവിടെയുള്ളവർ കടുവകൾക്കു മുന്നിലേക്ക് ഇരയായി ഇട്ടുകൊടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കുടുംബത്തിലെ മറ്റുള്ളവർക്ക് പണം ലഭിക്കുവാൻ സ്വയം മരിക്കാനും ആളുകൾ തയാറാകുന്നുണ്ടെന്നും സൂചനകൾ ലഭിച്ചിട്ടുണ്ട്. കടുവാസംരക്ഷണ മേഖലയ്ക്ക് സമീപമുള്ള മൂന്ന് ഗ്രാമങ്ങളില്‍ ഫെബ്രുവരി മുതല്‍ കൊല്ലപ്പെട്ടത് 8 പേരാണ്. 55 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടവരേറെയും.
വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ ആണ് ഗൗരവതരമായ ഈ കണ്ടെത്തല്‍ നടത്തിയത്. കൊല്ലപ്പെട്ട 8 പേരുടെയും മൃതദേഹാവവശിഷ്ടങ്ങൾ കണ്ടെത്തിയത് അതിര്‍ത്തിയിലെ വയലുകളിലാണെന്നതാണ് ഈ സംഭവത്തില്‍ അന്വേഷണത്തിനു തുടക്കമിടാന്‍ കാരണം. ഇക്കാര്യത്തില്‍ സംശയം തോന്നിയതോടെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കാര്യങ്ങൾ വ്യക്തമായതോടെ സംശയങ്ങള്‍ ബലപ്പെടുകയായിരുന്നു.