മൂന്നു വര്‍ഷത്തിനുശേഷം ഏകദിന ക്രിക്കറ്റ് ടീമിലേക്കുള്ള മടങ്ങിവരവ് അവിസ്മരണീയമാക്കാന്‍ തയ്യാറെടുക്കുകയാണ് യുവരാജ് സിങ്. ഇംഗ്ലണ്ടിനെതിരായ സന്നാഹ മല്‍സരത്തിലെ മിന്നുന്ന അര്‍ധസെഞ്ചുറിയാണ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.
2013 ഡിസംബറില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് യുവരാജ് ഒടുവില് ഏകദിനം കളിച്ചത്. ആഭ്യന്തരക്രിക്കറ്റില്‍ തുടര്‍ന്ന മിക്ച്ച ഫോമാണ് യുവരാജിനെ വീണ്ടും പരിഗണിക്കാന് സിലക്ടര്‍മാരെ പ്രേരിപ്പിച്ചത്. 2011 ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിന് ശേഷം ആ ഫോമിന്റെ നിഴലിലെത്താന് പോലും യുവിക്കായിട്ടില്ല. ഒരു സെഞ്ചുറി നേടിയിട്ട് അഞ്ചു വര്ഷം കഴിഞ്ഞു. 2013ല് ഇംഗ്ലണ്ടിനും വെസ്റ്റ് ഇന്ഡീസിനും എതിരെ ഓരോ അര്ധസെഞ്ചുറികള് മാത്രം. 16 വര്ഷം മുന്പ് അരങ്ങേറ്റം കുറിച്ച താരം വളരെ പെട്ടെന്നാണ് മധ്യനിരയുടെ നട്ടെല്ലായത്. യുവിയുടെ മികവില് ടീം ഇന്ത്യ കൊയ്ത വിജയങ്ങളും ഒട്ടേറെ.
എന്നാല് തുടര്ച്ചയായ ഫോമില്ലായ്മയും വിട്ടൊഴിയാതെ കൂടെകൂടിയ പരുക്കും കാൻസര്‍ രോഗ ബാധയുമൊക്കെ കരിയറില്‍ തിരിച്ചടിയായി. ക്യാപ്റ്റന്‍ ധോണിക്ക് തല്പരനല്ലെന്നതും ടീമിലേക്കുള്ള വഴിയടച്ചു. കഴിഞ്ഞ വർഷം ഇന്ത്യയില്‍ നടന്ന ട്വന്റി 20 ലോകകപ്പില് ടീമില് ഇടംപിടിച്ചെങ്കിലും നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനെതിരായ സന്നാഹല്‍സരത്തില്‍ പ്രതാപകാലത്തെ ഓര്മിപ്പിക്കുന്ന ഷോട്ടുകള് അനായാസ ഒഴുക്കോടെ ബൗണ്ടറി കടന്നതോടെയാണ് ആരാധര്ക്ക് വീണ്ടും യുവി ആവേശമാകുന്നത്. എന്നാല് കരിയറിന്റെ അവസാനഘട്ടത്തില്‍ നിൽക്കുന്ന യുവരാജിന് വിരമിക്കാന്‍ നല്ലൊരു അവസരം നൽകുകയായിരുന്നു സിലക്ടർമാർ എന്ന റിപ്പോര്ട്ടുകളുമുണ്ട്. എന്തായാലും കളി മതിയാക്കാനാണെങ്കിലും തുടരാനാണെങ്കിലും ഈ പരമ്പര യുവരാജിന് നിർണായകമാണ്.