കടമെടുത്ത കരുത്തില്‍ മാംഗ്ലൂര്‍ അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല അത്‌ലറ്റിക് കിരീടത്തിലേക്ക്. ട്രാക്കില്‍ മികവ് കാട്ടുന്ന മറ്റ് സര്‍വകലാശാലകളുടെ താരങ്ങളെ സ്വന്തം പാളയത്തിലെത്തിച്ചാണ് മാംഗ്ലൂരിന്റെ കുതിപ്പ്. എന്നാല്‍ സ്വന്തം നാട്ടിലെ തുടര്‍ച്ചയായ അവഗണന മടുത്താണ് കളംമാറ്റേണ്ടി വന്നതെന്ന് മലയാളി താരങ്ങള്‍ പറയുന്നു.
മികവിന്റെ പുതിയ വേഗദൂരങ്ങള്‍ തേടി ഇന്ത്യയുടെ കായികയൗവനം പോരാട്ടത്തിന്റെ തീച്ചൂട് പകരുമ്പോള്‍ മാംഗ്ലൂര്‍ സര്‍വകലാശാല, വിയര്‍പ്പൊഴുക്കിയല്ല പണമെറിഞ്ഞാണ് മെഡലുകൊയ്യുന്നതെന്നാണ് വിമര്‍ശണം. പക്ഷെ അത് അംഗീകരിക്കാന്‍ താരങ്ങള്‍ തയ്യാറല്ല.
കായിക്ഷമതനിലനിർത്താനും കായികഉപകരണങ്ങള്‍ വാങ്ങാനുമൊക്കെ വലിയ പണച്ചെലവുണ്ട്. കേരളത്തില്‍ വാഗ്ദാനങ്ങള്‍ കടലാസില്‍ മാത്രമാണ്. താരമൂല്യം അനുസരിച്ച് പതിനായിരം മുതല്‍ ഇരുപത്തായ്യിയിരം രൂപ വരെ മാസം സ്റ്റൈപ്പന്‍ഡ് വാങ്ങുന്ന മലയാളി താരങ്ങള്‍ മാംഗ്ലൂര്‍ ആല്‍വാസ് കോളേജി.
എന്നാല്‍ കേരളത്തിലെ സാധ്യകളെല്ലാം ഉപയോഗിച്ച് പരിശീലിച്ച് താരമായി വളര്‍ന്നശേഷം താല്‍ക്കാലിക ലാഭം നോക്കി മറുനാട്ടില്‍ പോയി മല്‍സരിക്കാനിറങ്ങുന്നത് അംഗീകരിക്കാനാകില്ലെന്നാണ് കേരളത്തിലെ സര്‍വകലാശാലകളുടെ നിലപാട്.