പരിചയക്കുറവ് വിനയായെങ്കിലും ടീം ഇന്ത്യയുടെ കളിമികവ് കാണാതെ പോകരുതെന്ന് പരിശീലകൻ ലൂയിസ് നോർട്ടൻ ഡി മറ്റോസ്. മത്സരം മികച്ചതായിരുന്നുവെന്നും കാണികളുടെ പിന്തുണ വിസ്മയിപ്പിച്ചെന്നും മറ്റോസ് പറഞ്ഞു. കരുത്തരായ അമേരിക്കയോട് തോറ്റെങ്കിലും ടീമിൽ ഏറെ പ്രതീക്ഷയുണ്ടെന്ന് ആരാധകരും പറഞ്ഞു.
അണ്ടര്‍ 17 ലോകകപ്പില്‍ കൊച്ചിയില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ഡി ഗ്രൂപ്പില്‍ ലാറ്റിനമേരിക്കന്‍ വമ്പന്‍മാരായ ബ്രസീല്‍ യൂറോപ്യന്‍ ചാംപ്യന്‍മാരായ സ്പെയിനെ നേരിടും. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ വൈകിട്ട് അഞ്ചിനാണ് മല്‍സരം.
മരണഗ്രൂപ്പിലെ മരണക്കളിക്ക് കൊച്ചി ഒരുങ്ങി. ലോകകപ്പിലെ ഫൈനലിനു മുന്‍പുള്ള ഫൈനലില്‍ ബ്രസീല്‍ സ്പെയിനെ നേരിടുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും ശക്തരായ ടീമാണ് ബ്രസീല്‍ മൂന്നുതവണ ലോകചാംപ്യന്‍മാരായവര്‍ ലാറ്റിനമേരിക്കന്‍ അആണ്ടര്‍ സെവന്‍റീന്‍ ചാംപ്യന്‍ഷിപ്പില്‍ തോല്‍വിയറിയാതെയാണ് ബ്രസീല്‍ ഇന്ത്യയിലെത്തുന്നത്. കാര്‍ലോസ് അമാഡോയുടെ ശിക്ഷണത്തില്‍ വിറ്റാ ഡി സില്‍വ നയിക്കുന്ന ബ്രസീല്‍ തന്നെയാണ് ടൂര്‍ണമെന്റ് ഫേവറിറ്റുകള്‍. സൂപ്പര്‍ താരം വിനിഷ്യസിന്റെ അഭാവം ബാധിക്കില്ലെന്നും സ്പെയിനെതിരായ മല്‍സരം ഏറെ നിര്‍ണായകമാണെന്നും ബ്രസീല്‍ കോച്ച് പറഞ്ഞു.
മറുവശത്ത് യൂറോപ്യന്‍ ചാംപ്യന്‍മാരെന്ന ഖ്യാതിയുമായാണ് സ്പെയിന്‍ ലോകകപ്പിനെത്തുന്നത്. ആബേല്‍ റൂയിസ് നയിക്കുന്ന സ്പെയിന്‍ ഇത്തവണ ലോകകപ്പ് നേടാന്‍ ഉറച്ചുതന്നെയാണ്. മരണഗ്രൂപ്പിലെ ആദ്യമല്‍സരത്തില്‍ വിജയത്തില്‍ കുറഞ്ഞൊരു ലക്ഷ്യവുമില്ലെന്ന് സ്പാനിഷ് കോച്ച് സാന്‍റി ഡെനിയ പറഞ്ഞു. ആരാധകര്‍ ഏറെയുള്ള ബ്രസീലും സ്പെയിനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ഓരോ മുന്നേറ്റത്തിനും ഗാലറികള്‍ പ്രകമ്പനം കൊള്ളുമെന്നുറപ്പ്.