ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് സുഹൃത്തുക്കളെയും ഇഷ്ടക്കാരെയും ടീമിൽ ഉൾപ്പെടുത്തിയതാണ് ഇന്ത്യയിലെ കനത്ത തോൽവിക്കു കാരണമെന്ന് മുൻ ഓസീസ് പേസർ റോഡ്നി ഹോഗ്. സ്മിത്ത് ഒരിക്കലും ടീം സിലക്ടറാവാൻ പാടില്ല. ആഷ്ടൺ ആഗർ തുടർച്ചയായി പുറത്താക്കപ്പെടുന്നു. അതേസമയം, കാർട്ട്റൈറ്റ് ടീമിലുണ്ട് താനും. നിക് മാഡിൻസൺ ടീമിലെത്താൻ കാരണം സ്മിത്തിന്റെ സുഹൃത്താണെന്നതാണ്. – ഹോഗ് പറഞ്ഞു.
അതേസമയം, ഹോഗിന്റെ ആരോപണത്തെ ഓസീസ് താരം ഡേവിഡ് വാർണർ തള്ളിക്കളഞ്ഞു. ഓരോരുത്തർക്കും അവരുടേതായ അഭിപ്രായങ്ങളുണ്ടാവാം. സ്മിത്തിന്റെ ഇഷ്ടക്കാരാണു ടീമംഗങ്ങൾ എന്ന ആരോപണം എങ്ങനെയുണ്ടായി എന്നെനിക്കറിയില്ല. ടീമിനെ തിരഞ്ഞെടുക്കുന്നതു സിലക്ടർമാരാണ് എന്നതാണു വാസ്തവം– വാർണർ പറഞ്ഞു.