പേസ് േബാളിങ്ങില്‍ പുത്തന്‍ പ്രതിഭകളെ കണ്ടെത്തി റേഡിയോ മാംഗോയുടെ കേരള എക്സ്പ്രസ് ടാലന്‍റ് ഹണ്ടിന് സമാപനം. പേസ് ബോളിങ്ങിലെ യുവ പ്രതിഭകള്‍ക്കായി സംസ്ഥാനത്തെ മൂന്നു കേന്ദ്രങ്ങളില്‍ നടത്തിയ പ്രാഥമിക മല്‍സരത്തില്‍ വിജയികളായ അറുപത് പേരാണ് ഫൈനല്‍ മല്‍സരത്തില്‍ മാറ്റുരച്ചത്. മികച്ച പ്രകടനം കാഴ്ചവച്ച നാലു പേരെ ചെന്നൈ എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ പരിശീലനത്തിനായി തിരഞ്ഞെടുത്തു.
സംസ്ഥാനത്തെ മൂന്ന് കേന്ദ്രങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അറുപത് മിടുക്കന്‍മാരാണ് കേരള എക്സ്പ്രസിന്‍റെ ഫൈനലില്‍ മാറ്റുരച്ചത്. ഓസ്ട്രേലിയയുടെ മുന്‍ ക്രിക്കറ്റ് താരവും കേരളാ രഞ്ജിടീമിന്‍റെ പരിശീലകനുമായ ഡേവ് വാട്്മോര്‍,മുന്‍ രാജ്യാന്തര താരം ടിനു യോഹന്നാന്‍,മുന്‍ കേരള ക്യാപ്റ്റന്‍മാരായ കെ.ജയറാം, സുനില്‍ ഒയാസിസ്, ഫിറോസ് വി റഷീദ്, എംആര്‍എഫ് പേസ് ഫൗണ്ടഷേന്‍ ചീഫ് കോച്ച് എം.െസന്തില്‍നാഥന്‍ എന്നിവരായിരുന്നു ഫൈനല്‍ റൗണ്ടിലെ സിലക്ടര്‍മാര്‍.
കടുത്ത മല്‍സരത്തില്‍ മികവു തെളിയിച്ച പി.കെ.സല്‍മാന്‍ ഫാരിസ്, അജയ് കൃഷ്ണന്‍, അബിന്‍മത്തായി, എന്‍.എം.ഷറഫുദ്ദീന്‍ എന്നിവര്‍ ചെന്നൈ എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രകടനം നടത്തിയവരെന്ന് സിലക്ടര്‍മാര്‍ കണ്ടെത്തിയ മറ്റ് ഇരുപത് പേര്‍ക്ക് ചെന്നൈ സിഎസ്എസ് ഡേവ് വാട്മോര്‍ അക്കാദമിയിലും പരിശീലനം ലഭിക്കും. കേരള ടീം ക്യാപ്റ്റൻ സച്ചിൻ ബേബി, ഐപിഎൽ താരം ബേസിൽ തമ്പി തുടങ്ങിയവരും സമ്മാന വിതരണ ചടങ്ങിൽ പങ്കെടുത്തു.