സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് 100 മീറ്റര്‍ ട്രാക്കില്‍ നിരാശയോടെ മടക്കം. കരിയറില്‍ അവസാന 100 മീറ്റര്‍ പോരാട്ടത്തില്‍ ഉസൈന്‍ ബോള്‍ട്ടിന് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇതാദ്യമായാണ് ബോള്‍ട്ട് ലോക ചാംപ്യന്‍ഷിപ്പില്‍ തോല്‍വിയറിയുന്നത്. അമരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിനും ക്രിസ്റ്റ്യന്‍ കോള്‍മാനുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയത്.
ആരേയും അസയൂയപ്പെടുത്തും ബോള്‍ട്ടിന്റെ കരിയറിലെ നേട്ടങ്ങള്‍. 2004ല്‍ ആതന്‍സ് ഒളിംപിക്സില്‍ പരാജയമറിഞ്ഞ ശേഷം ബെയ്ജിങ്ങിലാണ് ബോള്‍ട്ട് ലോകത്തെ വിസ്മയിപ്പിച്ചത്. 100 മീറ്റര്‍ ട്രാക്കില്‍ പിന്നീടൊരു തോല്‍വി ബോള്‍ട്ട് നേരിട്ടത് വിരമിക്കല്‍ മല്‍സരത്തിലും.
ഒളിംപ്യന്‍മാരായ കെ.എം.ബിനു, പ്രീജ ശ്രീധരന്‍, മാധ്യമപ്രവര്‍ത്തകന്‍ ഡി.സുദര്‍ശനന്‍ എന്നിവരാണ് ഇത് സംബന്ധിച്ച ചർച്ചയിൽ പങ്കെടുക്കുന്നത്.