അണ്ടര്‍-17 ലോകകപ്പിലെ ബ്രസീലിന്റെ ഗ്രൂപ്പ് മല്‍സരങ്ങള്‍ കൊച്ചിയില്‍. ബ്രസീലിനൊപ്പം സ്പെയിന്‍, ഉത്തര കൊറിയ, നൈജര്‍ എന്നീ ടീമുകളും കൊച്ചിയില്‍ ഗ്രൂപ്പ് മല്‍സരത്തിനിറങ്ങും. ഇന്ത്യ - അമേരിക്ക മല്‍സരത്തോടെയാണ് ടൂര്‍ണമെന്റിന് കിക്കോഫാകുന്നത്
ഗ്രൂപ്പ് ഡിയിലേക്ക് ബ്രസീലിന്റെ പേര് ആദ്യമെത്തിയപ്പോള്‍ ആവേശം കൊണ്ടത് മലയാളികളാണ്. ഇന്ത്യയുടെ മല്‍സരമില്ലെന്ന കൊച്ചിയുടെ നിരാശയെ തൂത്തെറിഞ്ഞ നറുക്കെടുപ്പ്. സ്പെയിന്‍, ഉത്തര കൊറിയ, നൈജര്‍ എന്നീ ടീമുകളാണ് കൊച്ചിയല്‍ ഗ്രൂപ്പ് ഘട്ടത്തിലുണ്ടാവുക. ഒക്ടോബോര്‍ ഏഴിന് ബ്രസീലും സ്പെയിനും തമ്മിലാണ് കൊച്ചിയിലെ ആദ്യ മല്‍സരം. അന്നുതന്നെ ഉത്തര കൊറിയ നൈജറുമായി ഏറ്റുമുട്ടും. പത്താം തിയതി സ്പെയിന്‍ നൈജറിനെ നേരിടുമ്പോള്‍ ബ്രസീല്‍ ഉത്തര കൊറിയക്കെതിരെ കൊച്ചിയില്‍ ബൂട്ടുമുറുക്കും. പതിമൂന്നിനാണ് ഗ്രൂപ്പ് ഡിയിലെ അവസാന പോരാട്ടങ്ങള്‍.
ഗ്രൂപ്പ് എയിലുള്ള ഇന്ത്യയ്ക്ക് അമേരിക്കയാണ് ആദ്യ എതിരാളി. കൊളംബിയ, ഘാന എന്നീ ടീമുകളുമായും ഏറ്റുമുട്ടണം. പാരഗ്വായ്, മാലി, ന്യൂസീലന്‍ഡ്, തുര്‍ക്കി ടീമുകള്‍ ബി ഗ്രൂപ്പിലും ഇറാന്‍, ഗിനി, ജര്‍മനി, കോസ്റ്ററിക്ക ടീമുകള്‍ ഗ്രൂപ്പ് സിയിലും അണിനിരക്കും. ഹോണ്ടുറാസ്, ജപ്പാന്‍, ന്യൂകാലിഡോണിയ, ഫ്രാന്‍സ് ടീമുകളാണ് ഗ്രൂപ്പ് ഇയില്‍. ഗ്രൂപ്പ് എഫില്‍ ഇറാഖ്, മെക്സിക്കോ, ചിലെ, ഇംഗ്ലണ്ട് ടീമുകള്‍ പോരടിക്കും. അർജന്റീനയുടെ എസ്‌തബാൻ കാംബിയാസോ നൈജീരിയയുടെ നുവാൻകോ കാനു എന്നിവര്‍ക്കൊപ്പം സുനില്‍ ഛേത്രിയും പി.വി.സിന്ധുവും നറുക്കെടുപ്പില്‍ പങ്കാളികളായി.