800 മീറ്റർ വിഭാഗത്തിൽ, 41 വർഷമായി നിലനിൽക്കുന്ന ദേശിയ റെക്കോർഡിന് ഉടമയാണ് ഒളിമ്പ്യൻ ശ്രീറാം സിങ്. സ്വന്തംനേട്ടത്തിൽ അഭിമാനിക്കുന്നെണ്ടെങ്കിലും, പുതുതലമുറ തന്റെ റെക്കോർഡ് തിരുത്തുന്നതിനായി അദ്ദേഹം കാത്തിരിക്കുകയാണ്. ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിലും ആ പ്രതീക്ഷയുമായി ശ്രീറാം സിങ്ങെത്തി.
ഇന്ത്യൻ അത്‌ലറ്റിക്സിൽ ഇത്രയും മൂല്യവും പഴക്കവുമേറിയ മറ്റൊരു റെക്കോർഡ് ആരും സ്വന്തമാക്കിയിട്ടുണ്ടാകില്ല. വേദി, 1976ലെ മോൺട്രിയോൾ ഒളിംപിക്സ്. യോഗ്യത മത്സരത്തില്‍ തന്‍െറതന്നെ ഏഷ്യന്‍ റെക്കോഡ് തകര്‍ത്തുകൊണ്ടാണ് ശ്രീറാം സിങ് റെക്കോർഡിട്ടത്.
ഇന്ത്യൻ കുപ്പായമണിഞ്ഞു തകർത്തോടിയ ശ്രീറാം 800 മീറ്ററിൽ സ്ഥാപിച്ചത് ഒരു മിനിറ്റ് 45.77 എന്ന സമയം. ഒരു ഇന്ത്യൻ മധ്യനിര ഓട്ടക്കാരൻ ഒളിമ്പിക്സിൽ ദേശീയ റെക്കോഡ് സ്ഥാപിച്ചത് ഏവരെയും അമ്പരപ്പിച്ചു. പക്ഷെ, പിന്നാലെവന്ന ഒരു തലമുറക്കും അദ്ദേഹത്തിന്റെ റെക്കോർഡ് തിരുത്തി എഴുതാനായിട്ടില്ല. എങ്കിലും മുന്നേറുന്ന ഇന്ത്യൻ കായിക മേഖലയിൽ ഇപ്പോളും അദ്ദേഹതിന് പ്രതീക്ഷയുണ്ട്. അതിശയിപ്പിക്കുന്നതാണ് ഇന്ത്യൻ താരങ്ങളുടെ പ്രകടനമെന്ന്, ഭുബനേശ്വറിലെ ഏഷ്യൻ അത്‌ലറ്റിക് വേദിയിലെത്തിയ ശ്രീറാം സിങ് പറയുന്നു.
1970ലെ ബാങ്കോക് ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും '74ലെ തെഹ്റാന്‍, '78ലെ ബാങ്കോക് ഏഷ്യന്‍ ഗെയിംസുകളില്‍ സ്വര്‍ണവും ഈയിനത്തില്‍ ശ്രീറാമിനായിരുന്നു. എന്തായാലും, ഞായറാഴ്ച നടക്കുന്ന എണ്ണൂറു മീറ്റർ ഫൈനലിലാണ് അദ്ദേഹത്തിന്റെ ഇനിയുള്ള പ്രതീക്ഷ. അനുകൂല സാഹചര്യങ്ങൾ ഏറെയുള്ളപ്പോലും , നാല് ദശകങ്ങൾക്ക് മുൻപുള്ള ആ റെക്കോർഡ് പുതുതലമുറ മറികടക്കുമോയെന്നു നമുക്ക് കണ്ടറിയാം.