ഒളിംപിക്സിൽ വരെ പങ്കെടുത്തിട്ടും ദേശീയ സ്കൂൾകായികോൽസവത്തിൽ വിജയിച്ചതിന്റ സമ്മാനത്തുക കിട്ടാതെ കായികതാരങ്ങൾ. 2013 മുതലുള്ള സമ്മാനത്തുകയാണ് വിദ്യാഭ്യാസ വകുപ്പ് കൊടുക്കാനുള്ളത്. കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികോല്‍സവം ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസമന്ത്രി കുടിശിക ഉടൻ വിതരണം ചെയ്യുമെന്ന് ഉറപ്പുനൽകിയെങ്കിലും പറഞ്ഞുപറ്റിച്ചെന്ന് താരങ്ങൾ മനോരമ ന്യൂസിനോട് പറഞ്ഞു.
ഒളിംപ്യൻ ജിസ്ന മാത്യു, ദേശീയ ഗെയിംസിലെ മെഡൽ ജേതാവ് മുഹമ്മദ് അഫ്സൽ, ദേശീയ താരം പി.യു ചിത്ര, സ്കൂൾ ഒളിംപിക്സിൽ മികവുകാട്ടിയ അനുമോൾ തമ്പി ഇങ്ങനെ നീളുന്ന സർക്കാരിന്റ സമ്മാനതുകയ്ക്കായി കാത്തിരിക്കുന്നവരുടെ നിര.ദേശീയ സ്കൂൾ കായികോൽസവത്തിൽ വിജയിച്ചവർക്ക് പതിനായിരം മുതൽ മുപ്പതിനായിരം രൂപവരെയാണ് സർക്കാർ സമ്മാനം പ്രഖ്യാപിച്ചത്.
പരിശീലനത്തിനും മറ്റ് കായികചെലവുകൾക്കും പ്രയോജനപ്പെടാവുന്ന പണം എന്നുകൊടുക്കാനാകുമെന്ന് വിദ്യാഭ്യാസ വകുപ്പിനും ഉറപ്പില്ല. 2013 ൽ ഉത്തർപ്രദേശിലെ ഇറ്റാവയിൽ നടന്ന മീറ്റിന് ശേഷമാണ് താരങ്ങൾക്ക് പാരിതോഷികം കിട്ടാതായത്. പലതാരങ്ങൾക്കും ലക്ഷത്തിനപ്പുറമുള്ള തുകയാണ് ഈ ഇനത്തിൽ കിട്ടാനുള്ളത്.
Advertisement