കായികതാരങ്ങളുടെ പരിശീലന ചെലവുകൾക്കായി പൊതുജനങ്ങളിൽ നിന്ന് പണം സ്വരൂപിക്കാനുള്ള പദ്ധതിയുമായി ഉഷാ സ്കൂൾ ഓഫ് അത്്ലറ്റിക്സ്. െബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മിലാപ് എന്ന ഏജൻസിയാണ് ഓൺലൈൻ മുഖേന പണം സ്വരൂപിക്കുന്നത്
സാമ്പത്തിക പ്രതിസന്ധിയാണ് മുൻ ഒളിമ്പ്യൻ പി.ടി.ഉഷയുടെ നേതൃത്വത്തിൽ കോഴിക്കോട് കിനാലൂരിലെ ഉഷാ സ്കൂൾ ഓഫ് അത്്ലറ്റിക്സ് നേരിടുന്ന പ്രതിസന്ധി. ഇതിന് പരിഹാരം കണ്ടെത്താനാണ് ക്രൗഡ് ഫണ്ടിങിലൂടെ ആവശ്യമായ പണം സ്വരൂപിക്കാൻ അലോചനകൾ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ നാലു താരങ്ങളുടെ പരിശിലനത്തിനുള്ള പണം സ്വരൂപിക്കുകയാണ് ലക്ഷ്യം. ആബിത മേരി മാനുവൽ,അതുല്യ വിജയൻ, ജെസി ജോസ് എന്നിവർക്കായി ഒരുലക്ഷത്തി ഇരുപതിനായിരം രൂപയും, 2020ലെ ഒളിംപിക്സ് ലക്ഷ്യമിടുന്ന ജിസ്ന മാത്യുവിന് ഒന്നരലക്ഷം രൂപയും സമാഹരിക്കണം.
താരങ്ങളുടെ നേട്ടങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ മിലാപിന്റെ വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. വെബ്സൈറ്റിലൂടെ തന്നെ പണം നിക്ഷേപിക്കാം. 100 രൂപ മുതൽ 2500രൂപ വരെയാണ് സ്വീകരിക്കുന്നത്. പദ്ധതി വിജയിച്ചാൽ കൂടുതൽ കുട്ടികളുടെ പരിശീലന ചെലവിനുള്ള പണം ക്രൗഡ് ഫണ്ടിങിലൂടെ സ്വരൂപിക്കും.