ഇന്ത്യയില്‍ നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലിന് കൊല്‍ക്കത്ത വേദിയാകും. സെമിഫൈനല്‍ മല്‍സരങ്ങള്‍ ഗുവാഹത്തിയിലും നവി മുംബൈയിലുമാണ് നടക്കുക. സെമിഫൈനൽ മത്സരം പ്രതീക്ഷിച്ച കൊച്ചിക്ക് ഒരുക്കങ്ങളിലെ കാലതാമസം തിരിച്ചടിയായി. ഒരു ക്വാർട്ടർ ഫൈനൽ കൊച്ചിയിൽനടക്കും.
ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോളൻറെ ആരവമുയരാൻ ഇനി ആറുമാസം മാത്രം ബാക്കി. ഒക്ടോബര്‍ ആറിന് നവിമുംബൈയിലെ ഡി.വൈ.പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം. കൊച്ചിയിലെ ആദ്യ മത്സരം ഏഴിനാണ്. ഗ്രൂപ്പ് മല്‍സരങ്ങളും ഒരു പ്രീക്വാര്‍ട്ടറും ഒരു ക്വാര്‍ട്ടര്‍ ഫൈനലുമടക്കം എട്ടു മല്‍സരങ്ങള്‍ക്കാണ് കൊച്ചി വേദിയാവുക. സെമി ഫൈനൽ മത്സരം പ്രതീക്ഷിച്ചിരുന്ന കൊച്ചിക്ക് ഒരുക്കങ്ങളലെ ഒച്ചിഴയൽ തിരിച്ചടിയായത്. പരിശീലന സ്റ്റേഡിയങ്ങളിലെ തയാറെടുപ്പുകൾ പകുതി പോലുമായിട്ടില്ല. മത്സരം നടക്കുന്ന കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാകട്ടെ സീറ്റുകൾ സ്ഥാപിക്കലും ശുചിമുറികളുടെ നിലവാരമുയർത്തലും ഉൾപ്പെെടയുള്ള കടമ്പകളുണ്ട്. സുരക്ഷയുടെകാര്യത്തിലും ആശങ്കയുണ്ടെന്ന് സ്റ്റേഡിയം പരിശോധിച്ച ഫിഫ സംഘം അറിയിച്ചിരുന്നു.
പോരാട്ടത്തിനിറങ്ങുന്ന 24 രാജ്യങ്ങളെ ഉൾപ്പെടുത്തിയുള്ള ഗ്രൂപ്പ് നിർണയവും മത്സരക്രമവും ജൂലൈ ഏഴിന് തീരുമാനിക്കും. ഫൈനല്‍ ഒക്ടോബര്‍ 28നാണ്.