റേഷൻ പ്രതിസന്ധി, വരൾച്ച വിഷയങ്ങൾ കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്യാൻ സർവകക്ഷി സംഘം ഡൽഹിയിലേക്ക്. സംസ്ഥാനത്തിന്റെ ഭക്ഷ്യവിഹിതം പുനഃസ്ഥാപിക്കണമെന്നതാണ് പ്രധാന ആവശ്യം. വരൾച്ച നേരിടുന്നതിനുള്ള സഹായം തേടാനും തിരുവനന്തപുരത്തു ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചു
വരൾച്ചനേരിടാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ മുഖ്യമന്ത്രി സർവകക്ഷിയോഗത്തിൽ വിശദീകരിച്ചു. കേന്ദ്ര ദുരന്തനിവാരണ നിധിയിൽ നിന്ന് 991.54 കോടിരൂപ അധികസഹായം ആവശ്യപ്പെടും. ജലകിയോസ്ക്കുകൾ, ടാങ്കറുകളിലൂടെയുള്ള ജലവിതരണം എന്നിവ വ്യാപകമാക്കും.
ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതിന് മുമ്പ് സംസ്ഥാനത്തിന് ലഭിച്ചിരുന്ന അരിവിഹിതത്തിൽ രണ്ടുലക്ഷം മെട്രിക് ടണ്ണിന്റെ കുറവാണ് വന്നിരിക്കുന്നത്. ഇത് പുനഃസ്ഥാപിക്കാനുള്ള ഇടപെടലുകളുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വരള്‍ച്ച മുന്‍കൂട്ടി കണ്ട് മുന്നൊരുക്കം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചില്ലെന്ന് യോഗത്തില്‍ പ്രതിപക്ഷം വിമര്‍ശനമുയര്‍ത്തി. കേന്ദ്രം നല്‍കിയ അരി കൃത്യമായി വിതരണം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ആരോപണമുയര്‍ന്നു.തുടർന്നാണ് സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് സർവകക്ഷി സംഘത്തെ ഡൽഹിയിലേക്കയക്കാൻ യോഗം തീരുമാനിച്ചത്.