കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹതകൾ നീക്കണമെന്നാവശ്യപ്പെട്ട് ഒന്നാം ചരമവാർഷിക ദിനത്തിൽ സഹോദരൻ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. മണിയുടെ ശരീരത്തിലെ വിഷാംശം കണ്ടെത്താൻ നടത്തിയ രാസപരിശോധന അട്ടിമറിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ടാണ് സമരം.
മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് സഹോദരൻ രാമകൃഷ്ണൻ ശനിയാഴ്ച സമരം ആരംഭിച്ചിരുന്നു. മണിയുടെ ഒന്നാം ചരമവാർഷിക ദിനമായ ഇന്ന് സമരം അവസാനിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ സമരം അവസാനിപ്പിക്കെണ്ടെന്നും അനിശ്ചിതകാല നിരാഹാര സമരം തുടങ്ങാനും തീരുമാനിക്കുകയായിരുന്നു.
മണിയുടെ ശരീരത്തിൽ മെഥനോളും കീടനാശിനിയായ ക്ലോർ പൈറി ഫോസും ഉണ്ടെന്നായിരുന്നു കാക്കനാട് ലാബിലെ പരിശോധന ഫലം. എന്നാൽ ഹൈദരാബാദിലെ കേന്ദ്രലാബിൽ പരിശോധിച്ചപ്പോൾ കീടനാശിനി പരിമിത അളവിലാണെന്ന് കണ്ടെത്തി. കേന്ദ്രലാബിലേക്ക് ആന്തരികാവയവങ്ങൾ നൽകിയത് സീൽ ചെയ്യാതെയാണന്നും ഇതുവഴി നടത്തിയ അടിമറി യാ ണ് പരിശോധനാ ഫലത്തിലെ വൈരുദ്ധ്യത്തിന് കാരണമെന്നും കുറ്റപ്പെടുത്തുന്നു. ഇതിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരാനാണ് സഹോദരിമാരുടെയും തീരുമാനം.
എം.എൽ.എയും എം.പിയും വിഷയത്തിൽ ഇടപെടണമെന്നും അവശ്യമുന്ന്. ഒന്നാം ചരമവാർഷികമായ ഒന്ന് വിവിധ അനുസ്മരണ പരിപാടികൾ ചാലക്കുടിയിൽ പുരോഗമിക്കുകയാണ്