ഫാക്ടിനെ കടുത്ത പ്രതിസന്ധിയിലാക്കി മഴക്കുറവും വരള്‍ച്ചയും. കൃഷി കുറഞ്ഞതോടെ രണ്ടുലക്ഷം ടണ്‍ വളമാണ് ഫാക്ടിന്റെ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വില്‍പന സാരമായി കുറഞ്ഞതിനൊപ്പം കേന്ദ്രം നല്‍കിയ 1000 കോടി വായ്പയുടെ തിരിച്ചടവും മുടങ്ങി. നഷ്ടത്തിന്റെ വഴിയില്‍ നിന്ന് കഷ്ടപ്പെട്ടാണ് എഫ്എസിടി കരകയറാന്‍ തുടങ്ങിയത്.
ഇവിടെ ഉല്‍പാദിപ്പിക്കുന്ന ഫാക്ടം ഫോസ്, അമോണിയം സള്‍ഫേറ്റ് എന്നീ രാസവളങ്ങളും ഇറക്കുമതി ചെയ്യുന്ന പൊട്ടാഷും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ വിറ്റഴിഞ്ഞിരുന്നു. എന്നാല്‍ മഴക്കുറവും കടുത്തവേനലും ഫാക്ടിന്റെ പുരോഗതിയെ തകിടംമറിച്ചു. നവംബറില്‍ വിറ്റുപോകേണ്ട ഉല്‍പ്പന്നങ്ങള്‍ ഫാക്ടറിയിലും ഗോഡൗണുകളിലും കെട്ടിക്കിടക്കുകയാണ്. ഇതോടെ ഉല്‍പാദനം നാല്‍പത് ശതമാനത്തില്‍ താഴെയായി.
ഫാക്ട് പുനരുദ്ധാരണത്തിന് കേന്ദ്രം അനുവദിച്ച ആയിരംകോടി രൂപയുടെ വായ്പയ്ക്ക് പതിമൂന്നരശതമാനം പലിശ നല്‍കണം. വില്‍പന നിലച്ചതോടെ ഇതിന്റെ തിരിച്ചടവ് മുടങ്ങി. പ്രതിവര്‍ഷം പത്ത് ലക്ഷം ടണ്‍ വളം ഉല്‍പാദിപ്പിക്കണമെന്ന വായ്പാവ്യവസ്ഥയും പാലിക്കാനാവില്ല. സാമ്പത്തികവര്‍ഷത്തിന്റെ ആദ്യരണ്ടുപാദങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതല്‍ ഉല്‍പാദനം നടത്തിയ കമ്പനിയെയാണ് വരള്‍ച്ച ഈനിലയില്‍ എത്തിച്ചത്.
ഉല്‍പ്പന്നങ്ങള്‍ വിലകുറച്ചുവിറ്റ് പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് ഫാക്ട് ഇപ്പോൾ. കുടിവെള്ളത്തിനും വൈദ്യുതിയ്ക്കും കൃഷിക്കുംപുറമേ തൊഴിലും വരള്‍ച്ചയുടെ ഫലമായി ഇല്ലാതാകുന്നു എന്നാണ് ഫാക്ട് വിളിച്ചുപറയുന്നത്. ഒപ്പം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അരിയുടേയും പച്ചക്കറിയുടേയും വരവ് ഇക്കുറി വല്ലാതെ കുറയും എന്ന ഓര്‍മപ്പെടുത്തലും