സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്കൂളുകൾക്കെതിരെ വിദ്യഭ്യാസ വകുപ്പ് നടപടികൾ കർശനമാക്കി. ഒരാഴ്ചയ്ക്കകം അടച്ച് പൂട്ടണമെന്ന് കാണിച്ച് നോട്ടിസ് നൽകി തുടങ്ങി. ഉപജില്ല വിദ്യഭ്യാസ ഓഫിസർമാർ നേരിട്ടെത്തിയാണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്.
ഇതുപോലെ കുടുസുമുറികളിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ ഇനി വേണ്ടെന്നാണ്. വിദ്യഭ്യാസ വകുപ്പിന്റെ തീരുമാനം. വിദ്യഭ്യാസ അവകാശ നിയമം അനുശാസിക്കുന്ന സൗകര്യങ്ങളില്ലാത്ത സ്കൂളുകൾ അനുവദിക്കില്ല. ഒരാഴ്ചയ്ക്കകം അടച്ച് പൂട്ടി റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് നോട്ടിസ് നൽകിതുടങ്ങി.
ആയിരത്തിഅഞ്ഞൂറിലധികം സ്ഥാപനങ്ങളാണ് നടപടി നേരിടുന്നത്. കുട്ടികളെ തൊട്ടടുത്തുള്ള സർക്കാർ ,എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് മാറ്റാനാണ് നിർദേശം
അംഗീകാരമില്ലാത്ത സ്കൂളുകളെ കുറിച്ച് പൊതുസമൂഹത്തിൽ അവബോധമുണ്ടാക്കുകയെന്നതും ലക്ഷ്യമാണ്. ഇതുവഴി അടുത്ത അധ്യയന വർഷത്തിൽ പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതൽ കുട്ടികളെ എത്തിക്കാൻ കഴിയുമെന്നും വിദ്യഭ്യാസ വകുപ്പ് കണക്ക് കൂട്ടുന്നു.