കൊല്ലത്ത് വളളത്തിലിടിച്ചതെന്ന് സംശയിക്കുന്ന കപ്പല്‍ തീരത്തടുപ്പിക്കാന്‍ നാവികസേനയുടെ നിര്‍ദേശം. എന്നാൽ ഹോങ്കോങ് റജിസ്ട്രേഷനുളള അങ്്്യാങ് എന്ന കപ്പൽ നിര്‍ദേശം ലംഘിച്ച് മുന്നോട്ട് പോവുകയാണ്. കൊളമ്പോയിലേക്ക് നീങ്ങുന്ന കപ്പലിനേ കസ്റ്റഡിയിലെടുക്കാൻ നാവികസേന വിദേശകാര്യമന്ത്രാലയത്തിന്റെ സഹായം തേടും.
വള്ളത്തിലിടിച്ച ശേഷം നിർത്താതെ പോയ കപ്പൽ രാജ്യാന്തര കപ്പൽ ചാലിൽ നിന്ന് ഇന്ത്യൻ തീരത്ത് അടുപ്പിക്കാനുള്ള നാവികസേനയുടെ ശ്രമങ്ങൾ ഫലം കാണുന്നില്ല. സിംഗപ്പൂരിലേക്ക് നീങ്ങുന്ന കപ്പൽ കൊച്ചിയിൽ നിന്ന് 400 നോട്ടിക്കൽ മൈൽ പിന്നിട്ടു കഴിഞ്ഞു. ഇന്ത്യൻ തീരത്തേക്ക് അടുക്കാൻ നാവിക സേന നിർദേശം നൽകിയെങ്കിലും അത് അവഗണിച്ച് കപ്പൽ മുന്നോട്ട് പോവുകയാണ്. കൊച്ചിയിൽ നിന്നുള്ള ഡോർണിയർ വിമാനത്തിന്റെ പരിധിക്ക് പുറത്തു പോയതിനാൽ പോർട്ടബ്ലയറിൽ നിന്നുള്ള നാവിക സേനയുടെ വലിയ വിമാനമായ P8I യാണ് ഇപ്പോൾ കപ്പലിനെ പിൻതുടരുന്നത്.ശ്രീലങ്കൻ വ്യാമോതിർത്തിയിലൂടെ പറക്കുന്നതിന് നാവികസേനയുടെ വിമാനം ആ രാജ്യത്തിന്റെ അനുമതി തേടിയിട്ടുണ്ട്. കപ്പൽ ഇന്ത്യൻ തീരത്തേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോഴും പുരോഗമിക്കുന്നത്. നിർദേശം ലംഘിച്ച് ഇനിയും മുന്നോട്ട് പോയാൽ വിദേശകാര്യമന്ത്രാലയം വഴി സിംഗപ്പൂർ സർക്കാരിനെ ബന്ധപ്പെടാനാണ് നാവിക സേന തീരുമാനം. നിയപരമായ മാർഗങ്ങളിലൂടെ സിംഗപ്പൂരിൽ നിന്ന് കപ്പൽ കസ്റ്റഡിയിലെടുക്കുകയോ പരിശോധിക്കുയോ ആണ് പിന്നീടുള്ള മാർഗം. ഇറാനിൽ നിന്ന് സിംഗപൂരിലേക്ക് പോയ കപ്പൽ ഇന്നലെ ഉച്ചയ്ക്ക് 12.15നാണ് കൊല്ലം തീരത്ത് നിന്ന് 38 നോട്ടിക്കൽമ മൈൽ അകലെ വള്ളത്തിലിടിച്ചത്. മറ്റുവള്ളക്കാർ രക്ഷപെടുത്തിയ 6 മൽസ്യതൊഴിലാളികളെ അർധരാത്രിയിൽ കൊല്ലം തീരത്ത് എത്തിച്ചു.