തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘര്‍ഷം. രാത്രി ഒരു സംഘമാളുകള്‍ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉപയോഗിക്കുന്ന കാര്‍ ഉള്‍പ്പെടെ ആറുവാഹനങ്ങള്‍ക്ക് കേടുവരുത്തി. ഇതിന്റ സി.സി ടി വി ദൃശ്യങ്ങൾ ബി.ജെ.പി പുറത്തുവിട്ടു. കോടിയേരി ബാലകൃഷ്ണന്റ മരുതംകുഴിയിലെ വീടിന് നേരെയും അക്രമമുണ്ടായി.
പുലർച്ചെ ഒന്നരയ്ക്ക് കുന്നുകുഴിയിലെ ബി.ജെ.പിയുടെ താൽക്കാലിക ഒാഫീസ് അക്രമിക്കപ്പെട്ടത്.മൂന്നു ബൈക്കുകളിലായി എത്തിയ സംഘം സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റ അടക്കം അഞ്ചുകാറുകൾ തല്ലിത്തകർത്തു. ഒാഫീസിന്റ ജനല്‍ച്ചില്ലുകളും എറിഞ്ഞുതകർത്തു. കുമ്മനം ഈസമയം ഓഫീസിലുണ്ടായിരുന്നു സ്ഥലത്ത് നാലു പൊലീസുകാരുണ്ടായിരുന്നെങ്കിലും ഒരാൾ മാത്രമാണ് തടയാൻ ശ്രമിച്ചത്. ഇയാളെ അക്രമികൾ മർദിക്കുന്നത് ബി.ജെ.പി പുറത്തുവിട്ട സി.സി ടിവി ദൃശ്യങ്ങളിലുണ്ട് വാര്‍ഡ് കൗണ്‍സിലർ ഐ.പി. ബിനുവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. എന്നാൽ തന്റ വീടിന് നേരെയാണ് ആദ്യം അക്രമുണ്ടായതെന്നാണ് െഎ.പി ബിനു പറയുന്നു.
പുലർച്ചെ മൂന്നരയോടെയാണ് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടിനുനേരെ കല്ലേറുണ്ടായത്. കാറിനും വീടിനും കേടുപറ്റി. െഎരാണിമുട്ടത്തെ ഹോമിയോ കോളജിലെ എസ്.എഫ്.െഎ കൊടിമരം എ.ബി.വി.പി പ്രവർത്തകർ തകർത്തതിനെതുടർന്നുള്ള സംഘമാണ് രാത്രിയോടെ നഗരത്തിലേക്ക് വ്യാപിച്ചത്. ഡി.വൈ.എഫ്.െഎ ചാല ഏരിയാ സെക്രട്ടറി ഉണ്ണി, സി.പി.എം എരിയ സെക്രട്ടറി അഡ്വ.എസ്.കെ സുന്ദർ, ഡി.വൈ.എഫ്.െഎ നേതാവ് െഎ.പി ബിനു, ബി.ജെ.പി കൗൺസിലർമാരായ സിമി ജ്യോതിഷ്, ആർ.എസ്.എസ് ജില്ലാ സേവാ പ്രമുഖ് സുരേഷ്്, സുനിൽകുമാർ തുടങ്ങിയവരുടെ വീടുകൾ അക്രമിക്കപ്പെട്ടു. അക്രമം കാട്ടിയവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.അക്രമത്തിന്റ പശ്ചാത്തലത്തിൽ പാർട്ടി ഒാഫീസുകൾക്ക് സുരക്ഷ ശക്തമാക്കി.