പ്രതിരോധ സംവിധാനങ്ങൾ ഊർജിതമാക്കിയെന്നു ആരോഗ്യ വകുപ്പ് പറയുമ്പോഴും സംസ്ഥാനത്ത് പകർച്ചപ്പനി മരണസംഖ്യ ഉയരുന്നു. ഇന്നുമാത്രം മൂന്നുപേർ പനിബാധിച്ചു മരിച്ചു. 170 പേർക്ക് ഡങ്കിപ്പനിയും 15 പേർക്ക് വീതം എലിപ്പനിയും എച്ച് 1 എൻ 1 ഉം സ്ഥിരീകരിച്ചു.
പകർച്ചപ്പനികൾ പിടിമുറുക്കുകയാണ്. ഇന്ന് മൂന്ന് ജീവനുകൾ പനി കവർന്നു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി സതീശ്,കാക്കൂര്‍ പുന്നശേരി ഗോവിന്ദന്‍കുട്ടി, മലപ്പുറം അരീക്കോട് ഫാത്തിമ എന്നിവരാണ് മരിച്ചത്. 15പേര്‍ക്ക് വീതം എലിപ്പനിയും HINI പനിയും സ്ഥിരീകരിച്ചു.
ഇന്ന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 170പേര്‍ക്കാണ്. 933 പേർക്ക് രോഗം സംശയിക്കുന്നു. 21070പേരാണ് ഇന്ന് സർക്കാർ ആശുപത്രികളിൽ മാത്രം ചികിൽസ തേടിയത്. മലയോര പ്രദേശങ്ങളില്‍ ഡെങ്കിപ്പനിയും എലിപ്പനിയും പടര്‍ന്ന് പിടിക്കുമ്പോള്‍ നഗരപ്രദേശങ്ങളില്‍ വൈറല്‍ പനിയും വ്യാപിക്കുന്നു. സർക്കാർ സ്വകാര്യ ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതും രോഗികളുടെ ദുരിതം ഇരട്ടിയാക്കുന്നു.