ബാറുകളിലും കളളുവിൽപന നടത്താനുളള സർക്കാർ തീരുമാനം കളളുവ്യവസായത്തിന് ഗുണകരമാകുമെന്ന് വിലയിരുത്തൽ. തൊഴിൽ നഷ്ടപ്പെട്ട ചെത്തു തൊഴിലാളികൾക്ക് ജോലി തിരികെ ലഭിക്കുന്നതിനൊപ്പം തോട്ടം ഉടമകൾക്ക് വരുമാനവും വർധിക്കും. കളള് ഉൽപാദനത്തിൽ വർധയുണ്ടായിട്ടും സർക്കാർ നിശ്ചയിച്ച പരിധി മാറ്റണമെന്നാണ് െതാഴിലാളികളുടെ ആവശ്യം.
കേരളത്തിൽ ഏറ്റവും കുടുതൽ കളള് ഉൽപാദിപ്പിക്കുന്ന പാലക്കാട്ട് രണ്ടേകാൽ ലക്ഷം തെങ്ങുകൾക്കാണ് വൃക്ഷക്കരം അടച്ചിരിക്കുന്നതെങ്കിലും ഇനിയും കൂടുതൽ സ്ഥലങ്ങിലെ തെങ്ങുകൾ കളളുചെത്തിനായി ഉൾപ്പെടുത്താം. കളളിന് ആവശ്യം ഉയർന്നാൽ കൂടുതൽ തോട്ടം ഉടമകൾ തെങ്ങുകൾ പാട്ടത്തിനു നൽകും. തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് വീണ്ടും ജോലി ലഭിക്കുകയും ചെയ്യും. എന്നാൽ സംസ്ഥാനത്ത് കളളുൽപാദനത്തിലെ കണക്കിൽ തെറ്റുണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്. സർക്കാരിന്റെ കണക്കു പ്രകാരം ഒരു തെങ്ങിൽ നിന്ന് ലഭിക്കുന്നത് ഒന്നര ലീറ്റർ. എന്നാൽ ആറു ലീറ്റർ വരെ കളളു ലഭിക്കുന്ന തെങ്ങുകളാണ് ഇന്നുളളത്. ദശാബ്ദങ്ങൾക്കു മുൻപ് നാടൻ തെങ്ങുകളെ അടിസ്ഥാനപ്പെടുത്തി നിശ്ചയിച്ച ഒന്നരലീറ്റർ പരിധി പുതുക്കിയാൽ കൂടിയ കളളുൽപാദനത്തിന്റെ കണക്കുലഭിക്കും.
ചെത്തുതൊഴിലാളികളിലും പുതിയ മദ്യനയത്തിന് സ്വീകാര്യതയാണുളളത്. അതേസമയം കൃത്രിമ കളളുൽപാദനത്തിനുളള സാധ്യത നിലനിൽക്കുന്നു. എക്സൈസ് ഉദ്യോഗസ്ഥരുടെ പരിശോധന ഉണ്ടായാലും വ്യാജൻ ഒഴുകുമെന്നുറപ്പ്.