മദ്യശാലകൾ തുടങ്ങാൻ തദ്ദേശസ്ഥാപനങ്ങളുടെ അനുമതി എടുത്തുകളഞ്ഞ് പരിഷ്കരിച്ച ഓർഡിനൻസ് പുറത്തിറങ്ങി. ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചത് സര്‍ക്കാര്‍ സമ്മര്‍ദത്തിന് വഴങ്ങിയെന്ന് മതമേലധ്യക്ഷന്മാര്‍. ഉത്തരവിനെതിരെ മദ്യവിരുദ്ധസമതിയുടെ നേതൃത്വത്തില്‍ എട്ടാം തിയതി നിയമസഭയ്ക്കു മുന്നില്‍ ഉപവാസസമരം നടത്തും .
ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ദ്യശാലകൾ തുടങ്ങാൻ തദ്ദേശസ്ഥാപനങ്ങളുടെ അനുമതി വേണമെന്ന വ്യവസ്ഥ എടുത്തുകളയാന്‍ തീരുമാനിച്ചത്. ഇന്നലെ രാജ്ഭവനിലേക്ക് അയച്ച ഒാര്‍ഡിനന്‍സില്‍ ഇന്നുരാവിലെയാണ് ഗവര്‍ണര്‍ ഒപ്പിട്ടു ഒാര്‍ഡിനന്‍സില്‍ ഒപ്പിടതരുതെന്ന് ആവശ്യപ്പെട്ട് മതമേലധ്യക്ഷന്മാരും മദ്യവിരുദ്ധ സമതി പ്രവര്‍ത്തകരും ഗവര്‍ണരെ കാണുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പാണ് ഉത്തരവിറങ്ങിയത്. സര്‍ക്കാരിന്‍റേത് വഞ്ചാനപരമായ സമീപനമെന്ന് ഗവര്‍ണറെ കണ്ടശേഷം ശേഷം ഡോ. ഡോ.എം.സൂസപാക്യം പറഞ്ഞു .
സര്‍ക്കാരിന്‍റേത് മദ്യവ്യവസായികളെ സഹായിക്കുന്ന സമീപനമെന്ന് കുറ്റപ്പെടുത്തിയ മദ്യവിരുദ്ധസമിതി പ്രവര്‍ത്തകര്‍ എട്ടാം തിയതി സഭയ്ക്കുമുന്നില്‍ നിരാഹാരസമരം നടത്താനും തീരുമാനിച്ചു ഒാര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.