വിജിലന്‍സ് യൂണിറ്റുകള്‍ സ്വമേധയ കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് ഡയറക്ടര്‍ ലോക്്നാഥ് ബെഹ്റയുടെ വിലക്ക്. ഡയറക്ടറുടെ മുന്‍കൂര്‍ അനുമതി ഇക്കാര്യത്തില്‍ വാങ്ങിയിരിക്കണമെന്ന ലോക്്നാഥ് ബെഹ്റയുടെ ഉത്തരവ് കേസുകള്‍ കേന്ദ്രീകൃതമാക്കാനാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്‍റെ ചുവടുപിടിച്ചാണ് . എന്നാല്‍ ഉത്തരവ് നിലനില്‍ക്കുന്ന നിയമനങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ആരോപണവും ഉയരുന്നു.
വിജിലന്‍സ് കേസുകളിൽ ഡയറക്ടർ പരിശോധിച്ചശേഷം കേസ് റജിസ്റ്റർ ചെയ്യുന്നതായിരുന്നു ആദ്യരീതി. കുറ്റപത്രം സമർപ്പിക്കുമ്പോഴും ഡയറക്ടറുടെ പരിശോധനയുണ്ടാകും . എന്നാൽ വിജിലൻസ് കേസുകളുടെ ആധിക്യം മൂലം ഡി.വൈ.എസ്.പിമാര്‍ക്ക് കേസെടുക്കുന്നതിനും കുറ്റപത്രം സമർപ്പിക്കുന്നതിനും പൂർണ അധികാരം നൽകി മുന്‍ ഡയറക്ടര്‍ ജേക്കബ്തോമസാണ് അധികാരം വികേന്ദ്രീകരിച്ചത്. ഇതാണ് പുതിയ വിജിലന്‍സ് ഡയറക്ടര്‍ തിരുത്തിയതും.
മുന്‍ ഡയറക്ടര്‍ ജേക്കബ്ബ് തോമസ് നടത്തിയ അധിികാരവികേന്ദ്രീകരണംവഴി ഇ.പി.ജയരാജനെതിരായ ബന്ധുനിയമനക്കേസിലടക്കം ഉദ്യോഗസ്ഥർ കേസ് റജിസ്റ്റർ െചയ്ത് അന്വേഷണം ആരംഭിച്ചത് സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. വിജിലൻസ് ഡയറക്ടർ കേസുകൾ പരിശോധിക്കണമെന്ന ആഭ്യന്തസെക്രട്ടറിയുടെ നിർദേശം ഉണ്ടായത് ആ സാഹചര്യത്തിലാണ്. പുതിയ വിജിലന്‍സ് ഡയറക്ടറുടെ തിരുത്തല്‍ ഉത്തരവും ഇതിന്‍റെ ഭാഗമായാണ്.