E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:50 AM IST

Facebook
Twitter
Google Plus
Youtube

ഗാർഹിക പീഡനപരാതികളിൽ തിടുക്കത്തിൽ നടപടിയെടുക്കെരുതെന്ന് നിർദേശം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്ത്രീകൾ നൽകുന്ന ഗാർഹിക പീഡനപരാതികളിൽ തിടുക്കത്തിൽ നടപടിയെടുക്കെരുതെന്ന് പൊലീസ് മേധാവിയുടെ നിർദേശം. കുടുംബക്ഷേമസമിതികൾ മുഖേന അന്വേഷിച്ച ശേഷം മാത്രമെ അറസ്റ്റ് ചെയ്യാവൂവെന്നും പൊലീസുകാർക്കുള്ള സർക്കുലറിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദേശിച്ചു. വ്യാജപരാതികൾ വർധിക്കുന്നൂവെന്ന വിലയിരുത്തലിൽ സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് നടപടി. 

ഭർത്താവിനും വീട്ടുകാർക്കുമെതിരെ വിവാഹിതരായ സ്ത്രീകൾ നൽകുന്ന പരാതിയിൽ കേസെടുക്കുന്നത് ഐ.പി.സി 498 ാം വകുപ്പ് പ്രകാരമാണ്. എന്നാൽ ഈ വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നൂവെന്ന വിലയിരുത്തലിൽ അത് തടയാനായി സുപ്രീംകോടതി മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഗാർഹിക പീഡന പരാതി സത്യമാണെന്ന് ബോധ്യപ്പെട്ട ശേഷം കേസെടുത്താൽ മതിയെന്ന ഡി.ജി.പിയുടെ നിർദേശം. എസ്.പിമാരടക്കം അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ സർക്കുലറിൽ പറയുന്നത് ഇങ്ങിനെയാണ്. സ്റ്റേഷനിൽ ലഭിക്കുന്ന ഇത്തരം പരാതികളെല്ലാം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള കുടുംബക്ഷേമസമിതിക്ക് കൈമാറണം. പരാതിയിലെ കക്ഷികളെ ബന്ധപ്പെട്ട് കാര്യങ്ങളന്വേഷിച്ച ശേഷം ഒരുമാസത്തിനുള്ളിൽ സമിതി പൊലീസിന് റിപ്പോർട്ട് നൽകണം. ആ റിപ്പോർട്ട് പ്രകാരം മാത്രമേ അറസ്റ്റ് പോലുള്ള നടപടി സ്വീകരിക്കാവു. പ്രതികൾ വിദേശത്താണങ്കിൽ ഉടൻ തന്നെ പാസ്പോർട്ട് റദ്ദാക്കുക, റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുക പോലുള്ള കടുത്ത നടപടി പാടില്ലെന്നും നിർദേശമുണ്ട്. എന്നാൽ മരണവും പ്രത്യക്ഷമായ മർദനവും പോലുള്ള കേസുകളാണങ്കിൽ ഇത്തരം നിർദേശങ്ങളൊന്നും പാലിക്കേണ്ടെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ഗാർഹിക കേസുകൾ കൈകാര്യം ചെയ്യാൻ എല്ലാ സ്റ്റേഷനിലും ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നും ലോക്നാഥ് ബെഹ്റയുടെ സർക്കലുറിലുണ്ട്.