പട്ടിക ജാതി പട്ടിക വർഗ്ഗ ഗ്രാന്റ് കുടിശ്ശിക വരുത്തിയ കോളേജുകളോട് നിലപാട് കടുപ്പിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി. കുടിശ്ശിക വരുത്തിയ കോളേജുകളുടെ പ്രവേശന വിലക്ക് നീക്കില്ല. ഇതോടെ , മലബാർ മേഖലയിൽ ബിരുദപ്രവേശനത്തിനായുള്ള അപേക്ഷകരുടെ നെട്ടോട്ടം രൂക്ഷമാകും.
തൊണ്ണൂറ്റി മൂന്ന് കോളേജുകൾക്കാണ് പ്രവേശന വിലക്കുള്ളത്.മൂന്ന് കോടിയിലധികം രൂപ കഴിഞ്ഞ അഞ്ചുവർഷത്തെ കുടിശ്ശികയുണ്ട ്. ഈ മാസം 19ന് കുടിശ്ശിക ഒടുക്കുന്നതിനുള്ള അദാലത്ത് സംഘടിപ്പിക്കും അദാലത്തില്‍ പങ്കെടുത്ത് ബാധ്യത രഹിത സർട്ടിഫിക്കറ്റ് വാങ്ങിയാൽ വിലക്ക് നീക്കും.സർവകലാശാലയിൽ ബിരുദ കോഴ്സുകളുള്ളത് മുന്നൂറിൽ താഴെ കോളേജുകളിൽ മാത്രമാണ്
കോളേജുകളുടെ പ്രവേശന വിലക്ക് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് നിലപാട് കടുപ്പിയ്ക്കാൻ വിസി നിര്‍ദേശം നൽകിയത്.പട്ടിക ജാതി പട്ടിക വർഗ്ഗ വിദ്യാർഥികളുടെ ഗ്രാന്റ് സർക്കാരിൽ നിന്നും വാങ്ങിയെടുക്കുന്നതിൽ കോളേജുകൾ വീഴ്ച വരുത്തിയതായി യൂണിവേഴ്സിറ്റി കുറ്റപ്പെടുത്തുന്നു.കഴിഞ്ഞ അഞ്ചുവര്‍ഷമായി ഗ്രാന്റ് പിരിച്ചെടുക്കാൻ യൂണിവേഴ്സിറ്റി കടുത്ത പ്രയോഗങ്ങൾ നടത്തിയിരുന്നില്ല. സാമ്പത്തിക ബാധ്യത പരിഹരിക്കാൻ കുടിശ്ശിക പിരിച്ചെടുക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്നും സർവകലാശാല വിശദീകരിക്കുന്നു .