സഹാറാ, ബിർള കേസിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം വേണമെന്ന പ്രശാന്ത് ഭൂഷണിന്റെ ഹർജി സുപ്രീംകോടതി തള്ളി. ഹാജരാക്കിയ രേഖകൾ പ്രകാരം അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്നു കോടതി വ്യക്തമാക്കി. പ്രധാനമന്ത്രിക്കെതിരേ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ ഈ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു.
ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ പിന്‍മാറിയതിനെ തുടര്‍ന്ന് പുതിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മോദി ഉള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കള്‍ക്ക് രണ്ടുകമ്പനികളും പണം നല്‍കിയെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലിനെക്കുറിച്ച് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
പൗരാവകാശ സന്നദ്ധസംഘടനയായ കോമണ്‍ കോസിന്റേതാണ് ഹര്‍ജി. സഹാറ ഗ്രൂപ്പിന്റെ ഓഫീസുകളില്‍ നിന്ന് പിടിച്ചെടുത്ത രേഖകളിലാണ് നേതാക്കളുടെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. വ്യക്തവും സുദൃഢവുമായ തെളിവില്ലാതെ പ്രധാനമന്ത്രിക്കെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് ശരിയാണോ എന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോളും സുപ്രീംകോടതി ആരാഞ്ഞിരുന്നു