ഗോവയിൽ ബി.ജെ.പി ഒറ്റയ്ക്ക് ഭരണം നിലനിർത്തുമെന്ന് കേന്ദ്ര മന്ത്രി ശ്രീപദ് നായിക്. ആർഎസ്എസിന്റേയും പ്രധാന സഖ്യകക്ഷിയായ എം.ജി.പിയുടെയും പിന്തുണയില്ലാതെയാണ് ബി.ജെ.പി ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്.
മറാത്തി വാദികളായ ഗോമന്തക് പാർട്ടി പിന്തുണ പിൻവലിച്ചതോടെ ഗോവയിലെ ഒരു പ്രബല വിഭാഗത്തിൻ്റെ വോട്ടുകളാണ് ബി.ജെ.പി യ്‌ക്ക് നഷ്ടമാകുന്നത്.ആർ എസ് എസ് നേതാവ് സുഭാഷ് വെല്ലിങ്കർ രൂപീകരിച്ച ഗോവ സുരക്ഷാ മഞ്ച് ഗോമന്തക് പാർട്ടിയുമായി ചേർന്ന് ബിജെപിയ്‌ക്കെതിരെ കളത്തിലിറങ്ങി കഴിഞ്ഞു. ശിവസേന കൂടി ഈ കാവി സഖ്യത്തിൽ കൂട്ട് ചേർന്നതോടെ ബിജെപി ശരിക്കും വെട്ടിലായി.ഹിന്ദു വോട്ടുകൾ വിഘടിക്കുമെന്ന ഭയത്തിൽ പ്രശ്ന പരിഹാരത്തിന് ആർ.എസ്.എസ് കേന്ദ്ര നേതൃത്വത്തെ ബി ജെ പി സമീപിച്ചിട്ടുണ്ട്
ലക്ഷ്മി കാന്ത് പർസ്വേക്കറെ മുഖ്യമന്ത്രിയായി ഉയർത്തി കാണിക്കുമ്പോഴും കേന്ദ്രമന്ത്രിയും മുൻ ഗോവ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കറെ മുൻ നിർത്തിയാണ് ബി ജെ പിയുടെ പ്രചരണം.മുഖ്യമന്ത്രി സ്ഥാനാർഥിയിൽ ബിജെപിയ്ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി
എഐസിസി സെക്രട്ടറി ഇതൊന്നും കൂടാതെ സംസ്ഥാന ഘടകത്തിലെ ആഭ്യന്തര കലഹവും പാർട്ടിയ്ക്ക് തലവേദനയാണ്. നാൽപ്പതിൽ മുപ്പത്തിയേഴ് സീറ്റിലും ബി ജെ പി ഒറ്റയ്ക്ക് മത്സരിക്കുന്നുണ്ട്. മൂന്ന് സീറ്റിൽ കാത്തോലിക്ക സ്ഥാനാർഥികളെ പിന്തുണയ്ക്കും.സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങളെ മുൻ നിർത്തിയാണ് ബിജെ.പി വോട്ട് ചോദിക്കുന്നത്.26 ശതമാനം വരുന്ന ന്യൂനപക്ഷ വോട്ടുകൾ കൂടി അനുകൂലമാക്കിയില്ലെങ്കിൽ ഒറ്റയ്ക്ക് അധികാരത്തിലെത്താനുള്ള ബി.ജെ.പിയുടെ നീക്കങ്ങൾക്ക് തിരിച്ചടിയുണ്ടാകും