തോൽക്കാൻ മനസില്ലെന്നു സ്വയം പ്രഖ്യാപിച്ചാണു മറീനയിലെ ജയലളിത സമാധിയിൽ ഒ. പനീർസെൽവം പൊട്ടിത്തെറിച്ചത്. പറഞ്ഞ വാക്കുകളിൽ അവസാനംവരെ ഉറച്ചു നിൽക്കുമെന്നും ഏതറ്റംവരെയും പോരാടുമെന്നും പനീർസെൽവം വ്യക്തമാക്കിയതോടെ അണ്ണാ ഡിഎംകെ പിളർപ്പിലേക്കു നീങ്ങുകയാണെന്നു വ്യക്തം. തമിഴ് രാഷ്ട്രീയത്തിെല ഏറ്റവും പുതിയ സാഹചര്യങ്ങൾ ഇങ്ങനെ;
∙ 22 എംഎൽഎമാരുടെ പിന്തുണ ഉറപ്പിക്കാനായിട്ടുണ്ടെന്ന് പനീർസെൽവം.
∙ മന്ത്രിസഭ രൂപീകരിക്കാൻ 117 എംഎൽഎമാരുടെ പിന്തുണ വേണം.
∙ ശശികലയ്ക്ക് 130 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് എഐഎഡിഎംകെ അവകാശപ്പെടുന്നു.
∙ പനീർസെൽവത്തിനൊപ്പമുണ്ടെന്ന് അവകാശപ്പെടുന്ന 22 എംഎൽഎമാർ രാജിവച്ചാൽ ശശികലയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനാകില്ല.
∙ അങ്ങനെയായാൽ തിരഞ്ഞെടുപ്പ് നടക്കും
∙ നിയമസഭാ കക്ഷി സമ്മേളനം അൽപ്പസമയത്തിനകം. എംഎൽഎമാർ എത്തുന്നു
∙ ഗവർണർ ഇന്നു ചെന്നൈയിൽ എത്തില്ലെന്നു സൂചന
∙ ജയലളിതയുടെ മരണം അന്വേഷിക്കുമെന്നു സൂചന
∙ ഒ. പനീർസെൽവം ഉത്തരവിറക്കും