നോട്ട് അസാധുവാക്കൽ തീരുമാനം എടുത്തത് റിസർവ് ബാങ്ക് ആണെന്ന കേന്ദ്രസർക്കാർ വാദം പൊളിയുന്നു. സർക്കാരിന്റെ നിർദേശം അനുസരിച്ചാണ് തീരുമാനമെടുത്തതെന്നു വീരപ്പമൊയ്‌ലി അധ്യക്ഷനായ പാർലമെന്ററി സമിതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ റിസർവ് ബാങ്ക് വ്യക്തമാക്കി.
നോട്ടുനിരോധന തീരുമാനമെടുത്തത് റിസര്‍വ് ബാങ്ക് ആണെന്നും ആ നിര്‍ദേശം കേന്ദ്രം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പാര്‍ലമെന്റിന്റെ അറിയിച്ചിരുന്നത്. എന്നാൽ ഈ വാദം ഖണ്ഡിക്കുന്നതാണ് കോൺഗ്രസ് നേതാവ് വീരപ്പമൊയ്ലി അധ്യക്ഷനായ ധനകാര്യ പാർലെമെൻറി സമിതിക്ക് റിസർവ് ബാങ്ക് നല്‍കിയ ഏഴു പേജുള്ള മറുപടി. നവംബർ 7 ന് കേന്ദ്രസർക്കാരാണ് നോട്ട് അസാധുവാക്കാനുള്ള നിർദേശം മുന്നോട്ടുവെച്ചത്. കള്ളപ്പണം തടയുക, ഭീകരവാദത്തിന് ലഭിച്ചുവരുന്ന ഫണ്ടിങ് തടയുക തുടങ്ങി
ലക്ഷ്യയങ്ങളാണ് നോട്ട് അസാദുവാക്കിലന് കാരണമായി പറഞ്ഞിരുന്നത്. നവബർ 8ന് റിസർവ് ബാങ്ക് ബോർഡ് യോഗംസർക്കാർ നിർദേശം അംഗീകരിക്കുകയായിരുന്നവെനന്നും കത്തിൽ വ്യക്തമാക്കുന്നു. നോട്ട് അസാധുവാക്കൽ തീരുമാനത്തിന് മുൻമ്പ് തന്നെ പുതിയ നോട്ടുകൾ അച്ചടിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചിരുന്നു.2014 ഒക്ടബോറിൽ 5000തിന്‍െയും 10000ത്തിന്‍െയും പുതിയനോട്ടുകൾ പുറത്തിറക്കാൻ അനുവദിക്കണമെന്ന് റിസർവ് ബാങ്ക് കേന്ദ്ര സർക്കാറിനോട് ആവിശ്യപ്പെട്ടിരുന്ന കാര്യവും ഇതിനു കേന്ദ്രം നൽകിയ മറുപടിയും കത്തിൽ വിശദീകരിക്കുന്നുണ്ട്. എന്നാൽനോട്ട് അസാധുവാക്കൽ തീരുമാനം നടപ്പിലാക്കുമ്പോൾ 94660 കോടി രൂപയുടെ പുതിയ നോട്ടുകൾ മാത്രമാണ് റിസർവ് ബാങ്കിന്‍റെ പക്കിലുണ്ടായിരുന്നത്.അസാധുവാക്കപ്പെട്ട നോട്ടിന്‍റെ 6 ശതമാനം മാത്രമായിരുന്നു ഇത് എന്നും റിപ്പോർട്ടിൽ പറയുന്നു. ഈ മാസം 18 റിസേർവ് ബാങ്ക് ഗവർണർ, സാമ്പത്തിക കാര്യ സെക്രട്ടറി തുടങ്ങിയവർ മൊയ്‌ലി സമിതി മുന്പാകെ ഹാജരാകും.