സൗദി തലസ്ഥാനമായ റിയാദില്‍ നിന്ന് ദമാമിലേയ്ക്ക് പോയ തീവണ്ടി അപകടത്തില്‍ പെട്ട് 18 പേര്‍ക്ക് പരുക്കേറ്റു. 193 യാത്രക്കാരും ആറ് ജോലിക്കാരും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെയാണു സംഭവം.അപകടത്തില്‍ പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നും സൗദി റെയിൽവേ ഓർഗനൈസേഷൻ അറിയിച്ചു.
ദമാം റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്നതിന്റെ മുന്‍പാണ് അപകടം സംഭവിച്ചത്. കിഴക്കന്‍ പ്രവിശ്യയില്‍ കഴിഞ്ഞ ഒരാഴ്ചയായി പെയ്തു കൊണ്ടിരിക്കുന്ന കനത്ത മഴയെ തുടര്‍ന്ന് റെയില്‍ പാളത്തിലേക്ക് മഴവെള്ളം കുത്തിയൊലിച്ചിറങ്ങി പാളം തെറ്റിയതാണു അപകട കാരണം.
പരുക്കുകൾ സാരമുള്ളതല്ലെന്നും യാത്രക്കാരെ ദമാമിലേക്കെത്തിച്ചുവെന്നും അറിയിപ്പിൽ പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ കനത്ത മഴ മൂലം വെള്ളപ്പൊക്ക ഭീഷണിയിലാണ്.