അടുത്ത അധ്യയന വർഷം മുതൽ സി.ബി.എസ്.സി സ്‌കൂളുകളിൽ പുതിയ പരീക്ഷാ രീതി അവലംബിക്കുന്നു. നിലവിലെ എസ്എ, എഫ്എ പരീക്ഷകള്‍ക്ക് പകരം ഏകീകൃത മാതൃകയില്‍ പാദ, അര്‍ധ, വാര്‍ഷിക പരീക്ഷകളായിരിക്കും അവലംബിക്കുക.
പരിഷ്ക്കരിച്ച പാഠ്യ, പരീക്ഷാ രീതിയനുസരിച്ച് ആറു മുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ എസ്.എ, എഫ്.എ പരീക്ഷകൾ ഉണ്ടാവില്ല. പകരം പഠിപ്പിച്ച ഏതു ഭാഗത്തുനിന്നുമുളള ചോദ്യങ്ങള്‍ വാര്‍ഷിക പരീക്ഷയ്ക്ക് വരും. ഇത് വിദ്യാര്‍ഥികളുടെ പഠന ഭാരം കൂട്ടുമെന്നാണ് രക്ഷിതാക്കളുടെ ആശങ്ക. നിലവിലെ രീതിയനുസരിച്ച് പത്തില്‍നിന്ന് പതിനൊന്നിലെത്തുന്ന കുട്ടികളാണ് ഈ പ്രശ്നം ശരിക്കും അനുഭവിക്കുന്നത്.
ഇതേസമയം പുതിയ രീതി അവലംബിക്കുമ്പോഴുള്ള താല്‍ക്കാലിക പ്രയാസത്തിന് അപ്പുറത്ത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് അധ്യാപകരുടെ വിലയിരുത്തല്‍. നിലവില്‍ ഒരു പാഠം പഠിച്ച് പരീക്ഷ എഴുതിക്കഴിയുമ്പോള്‍ മറക്കുകയാണ് പലരും. പക്ഷേ പുതിയ രീതിയനുസരിച്ച് പഠിച്ച ഭാഗങ്ങള്‍ വാര്‍ഷിക പരീക്ഷ വരെ ഓര്‍ത്തിരിക്കണം. നന്നായി പഠിച്ച് പരീക്ഷ എഴുതിയാലെ ജയിക്കൂ എന്ന തോന്നല്‍ വിദ്യാര്‍ഥികളില്‍ ഉണ്ടാക്കാം. ഒപ്പം ഓര്‍മ ശക്തിയും വീണ്ടെടുക്കാമെന്ന് വിവിധ സ്കൂളിലെ അധ്യാപകരുടെ വിലയിരുത്തി.