ദുബായ് : നാടിന്റെ പാരമ്പര്യവും നേരും നന്മയും പുതിയ തലമുറയ്ക്ക് പകര്‍ന്ന് നല്‍കിയ കണ്ണൂര്‍സിറ്റി ഫെസ്റ്റ് സമാപിച്ചു. പഴയ തലമുറയിലെ കാരണവന്മാരുടെ ജീവിത ശൈലിയും അവര്‍ പിന്തുടര്‍ന്ന ചരിത്രവും അറയ്ക്കല്‍ അടക്കമുള്ള തറവാടുകളെ കുറിച്ചുള്ള സ്മരണകളും നിറഞ്ഞ, നൂറുകണക്കിന് പേർ പങ്കെടുത്ത പരിപാടി സിറ്റി സ്വദേശിയായ ഇ. അഹമ്മദ് എംപി ഉദ്ഘാടനം ചെയ്തു.
യു എ ഇ രക്തസാക്ഷികള്‍ക്ക് വേണ്ടി മൗനപ്രാര്‍ഥനയോടെയാണ് പരിപാടി ആരംഭിച്ചത്. സ്വാഗതസംഘം ചെയര്‍മാന്‍ ഫസല്‍ സിയാല്‍ വീട്ടില്‍ അധ്യക്ഷനായിരുന്നു. കെ സി പി കെ ജനറല്‍ സെക്രട്ടറി ഇ. മുഹമ്മദ് റുഷ്ദി, യുഎഇ എഴുത്തുകാരന്‍ അഹ്മദ് ഇബ്രാഹിം അല്‍ ഹമ്മാദി, നോവലിസ്റ്റ് ഷെമി, മാധ്യമപ്രവർത്തകൻ ഫസ്ലു, നാസര്‍ വാണിയമ്പലം, കെ സി പി കെ പ്രസിഡൻ്റ് ടി. കെ. ഇഖ്ബാല്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ നൗഷാദ് തമ്പുരാന്‍കണ്ടി, വൈസ് ചെയര്‍മാന്‍ അഡ്വ. ഹാഷിക് തൈക്കണ്ടി, നവാസ് മഞ്ഞന്റവിട, റിയാസ് പൊന്‍മാണിച്ചി, സി .എച്ച്. അഷ്റഫ്, മുനീര്‍ ഐക്കോടിച്ചി, ഷഫീഖ് തായക്കണ്ടി, ഫൈസല്‍ കുട്ടിയാപ്പ്രത്ത്, റയീസ് മൂസാഫി, പി. കെ. ഷംസീര്‍, നജീബ് കടലായി, സഹര്‍ അഹ്മദ് എന്നിവര്‍ സംബന്ധിച്ചു.
ഖാലിദ്, ഹര്‍ഷാദ് എന്നിവര്‍ നേത്യത്വം നല്‍കിയ കോല്‍ക്കളിയുമുണ്ടായിരുന്നു. 30 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രവാസികളെ ചടങ്ങില്‍ ആദരിച്ചു. കണ്ണൂര്‍ സിറ്റിയുടെ പ്രാദേശിക വിഭവമായ മുട്ടപ്പം പാചകം ചെയ്യല്‍ മത്സരം ഫെസ്റ്റിന് ഗൃഹാതുരത പകര്‍ന്നു. കുട്ടികള്‍ക്ക് വേണ്ടി ചിത്രരചന മത്സരവുമരങ്ങേറി. ഖവാലി ഗായകന്‍ മുജ്തബ അസീസ് നാസ നയിച്ച മെഹ്ഫിലെ ഗസലോടെയാണ് സിറ്റി ഫെസ്റ്റ് സമാപിച്ചത്.